തിരുവനന്തപുരം: ഹർത്താലിലുടെ സംഘപരിവാർ വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൃശ്ചികമാസം ഒന്നാം തീയതി തന്നെ ഹർത്താൽ പ്രഖ്യാപിച്ചത് ഇതിെൻറ ഭാഗമായാണ്. ബി.ജെ.പിക്ക് ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളുമൊന്നും പ്രശ്നമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
ഹർത്താൽ മൂലം കുടിവെള്ളം പോലും കിട്ടാതെ വിശ്വാസികൾ ബുദ്ധിമുട്ടുകയാണ്. തുലാമാസം ഒന്നാം തിയതിയും ഹർത്താൽ നടത്തി വിശ്വാസികളെ ബി.ജെ.പി ബുദ്ധിമുട്ടിച്ചു. വർഗീയ വിഷം ചീറ്റി ശബരിമലയിൽ കലാപ ഭൂമിയാക്കാനാണ് കെ.പി ശശികലയുടെ ശ്രമം. ഇതിനായാണ് ശശികല നിരന്തരമായി ശബരിമല സന്ദർശിച്ചത്. ഗത്യന്തരമില്ലാതെയാണ് പൊലീസ് ശശികലയെ അറസ്റ്റ് ചെയ്തതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എന്തിനാണ് ഒരു മാസം നാല് തവണ ശശികല ശബരിമല സന്ദർശിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഗുരുസ്വാമിമാർ േപാലും ഇത്തരത്തിൽ ശബരിമല സന്ദർശനം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്തിയുടെയും വിശ്വാസിത്തിെൻറയും മറവിൽ ജനങ്ങളെ പറ്റിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്രത്തെ നിഷേധിക്കുകയാണ് ചെയ്തത്. അവരുടെ സുരക്ഷയോർത്താണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കാതിരുന്നത്. രാജ്യന്താര വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
രാജ്യാന്തര വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ പ്ലാൻ എ. ശശികല ടീച്ചറെ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുക എന്നതാണ് പ്ലാൻ ബി. ഇനി പ്ലാൻ സിയുമായി ബി.ജെ.പിയും സംഘപരിവാർ ശക്തികളുമെത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.