വ്യാജ പ്രചാരണങ്ങൾ നടിയെ സ്വാധീനിച്ചു, ഹരജിക്ക് പിന്നിൽ കോൺഗ്രസ് -കടകംപള്ളി സുരേന്ദ്രൻ

ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ ഹരജിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്തെത്തി. സി.പി.എം നേതാക്കളായ ഇ.പി ജയരാജനാണ് ആദ്യം നടിക്കെതിരെ രംഗത്തെത്തിയത്. ആക്രമിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സർക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിൻവാങ്ങിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജി ഇന്ന് കേൾക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് ഇ.വി ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. 'മീഡിയ വൺ' ചാനൽ പ്രതിനിധിയോട് സംസാരിക്കവെയാണ് ഇ.പി ജയരാജൻ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

നടിയുടെ ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു ഇ.പി പറഞ്ഞത്. പിന്നാലെ സി.പി.എം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. വ്യാജ പ്രചാരണങ്ങൾ ആക്രമിക്ക​പ്പെട്ട നടിയെ സ്വാധീനിച്ചിരിക്കാം എന്നാണ് കടകംപള്ളി പറഞ്ഞത്.

നടിയുടെ ഹരജിക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. രണ്ട് വോട്ടിന് വേണ്ടി അന്യായ പ്രചാരണം നടത്തുന്നു. പിന്നിൽ കോൺഗ്രസ് എന്ന് സംശയമുണ്ട്. മുഖ്യപ്രതിക്ക് ഏത് രാഷ്ട്രീയ പാർട്ടിയുമായാണ് ബന്ധമെന്ന് എല്ലാവർക്കുമറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - kadakampalli surendran against attacked actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.