കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് പ്രശ്നം വഷളാകുന്നുവെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്.അത് പരാജയപ്പെട്ടതിെൻറ ജാള്യതയാണ് മുഖ്യമന്ത്രിക്ക്. ശബരിമലയുടെ അധികാരം ദേവസ്വം ബോർഡിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രകോപനം സൃഷ്ടിക്കുന്നതിനാണ്. അധികാരം തന്ത്രി കുടുംബത്തിന് തന്നെയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ആക്ടിവിസ്റ്റുകളെ തേടി പിടിച്ച് ശബരിമലയിൽ കൊണ്ടുവരാൻ ശ്രമിച്ചു. ഹിന്ദു ഐക്യത്തിനെതിരെ നിൽക്കുന്ന സർക്കാർ വിഷയത്തെ സവർണ്ണ- അവർണ്ണ പ്രശ്നമാക്കി മാറ്റുന്നു. സർക്കാർ ആഗ്രഹിച്ചത് ശബരിമലയെ കലാപ ഭൂമിയാക്കാനാണ്. മുഖ്യമന്ത്രിക്ക് ചെന്നായയുടെ ബുദ്ധിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.