കോഴിക്കോട്: കൊച്ചി മറൈൻ ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീയുവാക്കൾക്കെതിരെ ശിവസേന അക്രമം സി. പി. എമ്മിനെ സഹായിക്കാൻ വേണ്ടിയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ.
മാധ്യമങ്ങളെ വിളിച്ചു വരുത്തി ശിവസേനക്കാർ ആക്രമണം നടത്തിയത് സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെയുള്ള അക്രമങ്ങളുടെ പേരിലുയർന്നു വന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള അടവാണ്. പൊലീസ് നോക്കി നിൽകെയാണ് മറൈൻ ഡ്രൈവിൽ അക്രമം നടന്നത്. ഇതിൽ നിന്നും സി.പി.എമമിനെ സഹായിക്കാനുള്ള ശ്രമമാണിെതന്ന് വ്യക്തമാകുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
സി. പി. എമ്മിെൻറ സമരങ്ങളിലെല്ലാം ശിവസേനയും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തുകാർ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.