സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു -ജിഷ്ണുവിന്‍റെ കുടുംബം

കോഴിക്കോട്: നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം. കൃഷ്ണദാസിനൊപ്പം ചേർന്ന് സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്‍റെ കുടുംബം ആരോപിച്ചു. 

സുധാകരനെതിരെ കേസെടുക്കണം. ജിഷ്ണുവിന്‍റെ വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയതിൽ സുധാകരന് പങ്കുണ്ടെന്ന് സംശയിക്കുന്നു.  കേസിൽ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേസ് ഉടൻ സി.ബി.ഐക്ക് വിടണം. പി കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്നും ജിഷ്ണുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു. 

നെഹ്റു കോളജിൽ വിദ്യാർഥിക്ക് മർദനമേറ്റ കേസിൽ ഒത്തുതീർപ്പ് ചർച്ചക്കെത്തിയ കെ. സുധാകരനെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ കഴിഞ്ഞദിവസം രാത്രി തടഞ്ഞുവെച്ചിരുന്നു.  മർദനമേറ്റ ഷജീർ ഷൗക്കത്തലിയുടെ കുടുംബവുമായി നെഹ്റു കോളജ് മാനേജ്മെൻറ് നടത്തിയ ഒത്തുതീർപ്പ് ചർച്ചക്കായാണ് സുധാകരൻ ചെർപ്പുളശ്ശേരിയിലെത്തിയത്. എസ്.എൻ.ഡി.പി-ബി.ജെ.പി അനുഭാവിയും നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസിെൻറ സുഹൃത്തുമായ ചെർപ്പുളേശ്ശരിയിലെ വ്യാപാരിയുടെ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ചർച്ച നടന്നത്. 

നെഹ്റു കോളജിനെതിരെ സമരരംഗത്തുള്ള കോൺഗ്രസുകാർതന്നെ ഒത്തുതീർപ്പ് ചർച്ചയും നടത്തുന്നുവെന്നാരോപിച്ചാണ് രാത്രി എട്ടരയോടെ ഇരുന്നൂറോളം ഡി.വൈ.എഫ്.െഎ പ്രവർത്തകർ വീട് വളഞ്ഞത്.ഡി.വൈ.എഫ്.െഎ പ്രവർത്തകർ വീട് വളഞ്ഞതോടെ ചർച്ച പാതിയിൽ അവസാനിപ്പിച്ച് ഷജീർ ഷൗക്കത്തലിയും കുടുംബവും മടങ്ങി. എന്നാൽ കെ. സുധാകരൻ പുറത്തിറങ്ങിയ ശേഷമേ തങ്ങൾ പിരിഞ്ഞുപോകൂവെന്ന് ഡി.വൈ.എഫ്.െഎ പ്രവർത്തകർ അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി കെ.എം. സൈതാലി, സി.െഎ, എസ്.െഎ ലിബി എന്നിവർ സ്ഥലത്തെത്തി ഇവരെ നീക്കിയ ശേഷം രാത്രി പത്തരയോടെയാണ് സുധാകരൻ പുറത്തിറങ്ങിയത്. വിദ്യാർഥിയുടെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ചക്കാണ് താനെത്തിയതെന്നും ഇതിൽ എന്താണ് പ്രശ്നമെന്നും സുധാകരൻ മാധ്യമ പ്രവർത്തകരോട് ആരാഞ്ഞു. 

Tags:    
News Summary - k sudhakaran and Nehru group case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.