അനധികൃത സ്വത്ത്: കെ. ബാബുവിനെതിരെ കുറ്റം ചുമത്തുന്നതിന് സ്റ്റേ

കൊച്ചി: മുൻ മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് കോടതി കുറ്റം ചുമത്തുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നൽകിയ ഹരജിയിലാണ് കുറ്റം ചുമത്തൽ നടപടി തൽക്കാലം വേണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് ജസ്റ്റിസ് പി. ഉബൈദ് ഇടക്കാല നിർദേശം നൽകിയത്. തുടർന്ന് ഹരജി അടുത്തമാസം 20ന് പരിഗണിക്കാൻ മാറ്റി.

മതിയായ തെളിവുകളില്ലാതെ അനാവശ്യമായാണ് തന്നെ പ്രതിചേർത്തിരിക്കുന്നതെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നുമാണ് ബാബുവിെൻറ ഹരജിയിലെ ആവശ്യം. കുറ്റം ചുമത്തലിെൻറ ഭാഗമായി ഏപ്രിൽ 29ന് നേരിട്ട് ഹാജരാകാൻ വിജിലൻസ് കോടതി നിർദേശിച്ചിട്ടുള്ളതായും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് അടുത്തതവണ ഹരജി പരിഗണിക്കുന്നതുവരെ നടപടി നിർത്തിവെക്കാൻ നിർദേശിച്ചത്.

Tags:    
News Summary - K Babu- Vigilance case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.