തിരുവനന്തപുരം: വിചാരണ നടത്താെതയും മതിയായ ചികിത്സ നൽകാതെയും മഅ്ദനിയുടെ ജീവ ൻ പന്താടുന്നത് അനുവദിക്കാനാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മഅ്ദനിയുട െ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടണ മെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് അൻവാർ ഫോർമർ സ്റ്റുഡൻറ്സ് അസോസിയേഷെൻറ (അഫ്സ) ആഭിമുഖ്യത്തിൽ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ.
ഒരു പൗരെൻറ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയാണ് ഇൗ പ്രക്ഷോഭം. മഅ്ദനിയുടെ ജീവൻ വിലപ്പെട്ടതാണ്. മഅ്ദനി ചെയ്ത തെറ്റ് എന്താണെന്ന് കണ്ടെത്താതെ വിചാരണ നീട്ടിക്കൊണ്ടുപോവുകയാണ്. കേരളത്തിലെ എല്ലാ എം.പിമാരും കർണാടക സർക്കാറിന് കത്തെഴുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഅ്ദനിയുടെ ആരോഗ്യം അത്യന്തം വഷളായിട്ടും അധികാരികളുടെ കാതുകളെ മാത്രം അലോസരപ്പെടുത്തുന്നില്ലെന്ന് വി.എച്ച്. അലിയാർ മൗലവി പറഞ്ഞു. ഡോ. നീലലോഹിതദാസ്, കെ.പി. അബൂബക്കർ ഹസ്രത്ത്, ബീമാപള്ളി റഷീദ്, എച്ച്. ഷെഹീർമൗലവി, കെ. അംബുജാക്ഷൻ, പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, മുത്തുക്കോയ തങ്ങൾ, തടിക്കാട് സഹീദ് മൗലവി, സഫീർഖാൻ മന്നാനി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.