ജൂനിയർ ഡോക്ടർമാരുടെ സമരം ശക്തം; ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി

തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരുടെ സമരം മൂന്നാംദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളജുകളിൽ കടുത്ത പ്രതിസന്ധി. ഡോക്ടർമാരുടെ കുറവ് മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ചികിത്സ കിട്ടാതെ രോഗികൾ മടങ്ങിപ്പോകുന്നതിനു പുറമെ ഒ.പികളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മിക്കയിടത്തും സമരക്കാരും അധികൃതരും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായി. പ്രതിഷേധം കാരണം കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് ൈമക്രോബയോളജി ഇേൻറണൽ പരീക്ഷ റദ്ദാക്കി.

ഡോക്ടർമാരുടെ പെൻഷൻ പ്രായം വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജുകളിലെയും ഡെൻറൽ കോളജുകളിലെയും പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉൾപ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പണിമുടക്ക് തുടങ്ങിയത്. വെള്ളിയാഴ്ച തുടങ്ങിയ സമരം രണ്ടാംദിവസം പിന്നിട്ടതോടെയാണ് ആശുപത്രികളെ ബാധിച്ചുതുടങ്ങിയത്. ആരോഗ്യവകുപ്പ് ഒരുക്കിയ ബദൽ സംവിധാനം കാര്യക്ഷമമല്ല. മുഴുവൻ മെഡിക്കൽ കോളജുകളിലും സമരപ്പന്തൽ കെട്ടിയാണ് പ്രതിഷേധം. മൂന്നാംദിവസമായ ഞായറാഴ്ച ജൂനിയർ ഡോക്ടർമാർ നിരാഹാരം തുടങ്ങും.

തൃശൂർ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗത്തിൽ ആറു യൂനിറ്റുകളായി േജാലിചെയ്തിരുന്നത് മൂന്നായി വെട്ടിക്കുറച്ചതിനെ ചൊല്ലി ഏറെനേരം ബഹളമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിൽ സമരക്കാർ ഫ്ലാഷ് മോബ് നടത്തി. ആലപ്പുഴ മെഡിക്കൽ കോളജിലും പന്തൽകെട്ടിയാണ് സമരം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ.പിയിലെ നല്ല തിരക്ക് ഉണ്ടായത് ഒഴിച്ചുനിർത്തിയാൽ മറ്റ് പ്രയാസങ്ങളുണ്ടായില്ല.

അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, എമര്‍ജന്‍സി ഓപറേഷന്‍ തിയറ്റര്‍ എന്നിവയില്‍ മാത്രമാണ് ജൂനിയർ ഡോക്ടർമാർ ജോലിക്കെത്തിയത്. 
സമരത്തെ തള്ളിപ്പറഞ്ഞ ആരോഗ്യമന്ത്രി സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് കേരള മെഡിക്കോസ് ജോയൻറ് ആക്ഷന്‍ കൗണ്‍സിൽ അറിയിച്ചു.

Tags:    
News Summary - Junior Doctors Strike continue in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.