തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാകുേമ്പാൾ തു ക പൂർണമായോ ഭാഗികമായോ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനാകും. ഇതിന് ജീവക്കാർക്ക് സ്വാതന്ത്ര്യം നൽകും.
34 വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളം ജൂൺ മുതലും അവശേഷിക്കുന ്ന വകുപ്പുകളിലേത് ജൂലൈ മുതലും ട്രഷറിയിലേക്ക് മാറും. ജൂലൈ മുതൽ ജീവനക്കാരുടെ ശമ്പ ളം പൂർണമായും ട്രഷറി അക്കൗണ്ടുകളിലൂടെയാകുമെന്നും ശമ്പള വിതരണത്തിെൻറ വിശദാംശങ് ങൾ വ്യക്തമാക്കി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വ്യാഴാഴ്ച ഉത്തരവിറക്കി.
ട്രഷറിയിൽ ഇ.ടി.എസ്.ബി (എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക്) അക്കൗണ്ട് സൃഷ്ടിച്ചാണ് ശമ്പളം നൽകുക.
സ്പാർക്ക് സംവിധാനം കൂടി ഉപയോഗിച്ചായിരിക്കും ഇത്. നെറ്റ് ബാങ്കിങ്, പാസ് ബുക്ക്, ചെക്ക് ബുക്ക് എന്നിവ ഇ.ടി.എസ്.പി അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാക്കും. ജൂലൈ ശമ്പളവിതരണത്തോടെ പുതിയ സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാക്കും. ഇ.ടി.എസ്.ബി അക്കൗണ്ടിൽനിന്ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റുന്നത് ജീവനക്കാരെൻറ അനുമതിയോടെയായിരിക്കും. ഇതിനായി എഴുതി തയാറാക്കിയ അനുമതി ഡി.ഡി.ഒമാർക്ക് നൽകണം.
ജീവനക്കാരുടെ അനുമതിപത്രത്തിെൻറ അടിസ്ഥാനത്തിൽ ഡി.ഡി.ഒമാർ നിർദേശിക്കുന്നതിനനുസരിച്ചായിരിക്കും ശമ്പളം ട്രഷറി അക്കൗണ്ടിൽ െക്രഡിറ്റ് ചെയ്യുക.
ചെക്ക് അടക്കമുള്ളവക്ക് കെ.വൈ.സി ഫോറം നൽകണം. ഡി.ഡി.ഒമാർ ഇത് ബന്ധപ്പെട്ട ട്രഷറി ഒാഫിസർമാർക്ക് നൽകണം. മുൻഗണനാടിസ്ഥാനത്തിൽ ഡി.ഡി.ഒമാർ വഴി ഇവ ട്രഷറിയിൽനിന്ന് നൽകും. നിക്ഷേപിക്കുന്ന തുകയുടെ തോതിൽ മാറ്റം വരുത്താൻ സൗകര്യമുണ്ടാകും.
ട്രഷറിയിൽ കെ.വൈ.സി അപ്ഡേറ്റ് ചെയ്താലേ ഇ.ടി.എസ്.ബി അക്കൗണ്ടിൽനിന്ന് ചെക്ക് വഴി പിൻവലിക്കൽ അനുവദിക്കൂ. ട്രഷറി കൗണ്ടറിൽ രജിസ്ട്രേഷൻ നടത്തിയശേഷമേ ഒാൺലൈൻ ട്രാൻസാക്ഷനും അനുവദിക്കൂ. ട്രഷറി വെബ്സൈറ്റിലും രജിസ്ട്രേഷൻ നടത്താം. ആധാർ ബന്ധിപ്പിച്ച മൊബൈൽ സമ്പർ ഇതിനായി കെ.വൈ.സി ഫോറത്തിൽ രേഖപ്പെടുത്തണം.
ഡി.ഡി.ഒമാർക്ക് നിലവിലെ ബിൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് സംവിധാനം വഴി സൗകര്യങ്ങൾ ലഭ്യമാകും. ജീവനക്കാർ മുഴുവൻ തുകയും ഇ.ടി.എസ്.ബിയിൽനിന്ന് പിൻവലിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ ട്രഷറി അക്കൗണ്ടിൽ തുക ഇടുന്നതിെൻറ ഗുണങ്ങൾ പറഞ്ഞു മനസ്സിലാക്കണം. ജീവനക്കാരിൽനിന്ന് ജൂലൈ 15നകം അനുമതി വാങ്ങണം. ഡി.ഡി.ഒമാർ ജീവനക്കാരിൽനിന്ന് കെ.വൈ.സി ഫോറം വാങ്ങി കൗണ്ടർ സൈൻ ചെയ്ത് ട്രഷറിക്ക് നൽകണം.
ട്രഷറിയിൽനിന്ന് നേരിട്ടും ട്രഷറി സൈറ്റിൽനിന്നും ഫോറം ലഭിക്കും. പുതിയ സംവിധാനം നടപ്പാക്കുന്നതിന് നടപടികൾക്ക് ട്രഷറി ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.