ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് രാജ്യേദ്രാഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
സെല്ലിനുള്ളിൽ കുഴഞ്ഞു വീണ സിദ്ദീഖിനെ ജയിൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ കെ.എം മെഡിക്കൽ കോളജിലേക്ക് മാറ്റിയതായും ആരോഗ്യനില തൃപ്തികരമാണെന്നും മഥുര ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് െപൺകുട്ടിയെ സവർണ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുേമ്പാഴായിരുന്നു സിദ്ദീഖിനെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.