കൊടിയത്തൂർ (കോഴിക്കോട്): കോവിഡ് കാരണം ജോലിയില്ലാത്തെ പ്രതിസന്ധിയിലായിരിക്കുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് മാട്ടുമുറിയിലെ കൃഷ്ണന്‍കുട്ടിയെന്ന കുഞ്ഞൻ. നിവർന്നു നടക്കാനാവാത്ത മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയുമടങ്ങുന്ന കുടുംബത്തിെൻറ താങ്ങായ കുഞ്ഞൻ ക്വാറിയില്‍നിന്ന് കരിങ്കല്ലു കഷണങ്ങള്‍ കൊണ്ടുവന്ന് പൊട്ടിച്ച് മെറ്റലാക്കി ചില്ലറക്കാർക്ക് വിറ്റാണ് ജീവിച്ചിരുന്നത്. വന്‍കിട ക്രഷര്‍ യൂനിറ്റുകള്‍ വന്നതോടെ കൃഷ്ണന്‍കുട്ടിയുടെ മെറ്റലിന് ആവശ്യക്കാരില്ലാതായി. എന്നാലും മറ്റു ചെറിയ ജോലികൾ ചെയ്തു വരുകയായിരുന്നു. കോവിഡ് വന്നതോടെ ഈ ജോലികളും നഷ്ടപ്പെട്ടു.
എന്നും രാവിലെ പത്ര വിതരണം നടത്താറുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. എട്ടു വർഷം മുമ്പ് പിതാവ് രിച്ചതോടെ മൂന്ന് സഹോദരിമാരടങ്ങുന്ന കുടുംബത്തിെൻറ ഭാരം തലയിലായെങ്കിലും കടങ്ങൾ ബാക്കിയാക്കിയെങ്കിലും രണ്ടു സഹോദരിമാരുടെ വിവാഹം നടത്തി. കുറച്ചു കാലം രോഗശയ്യയിലായിരുന്നു. പഞ്ചായത്തില്‍നിന്നും വീട് നിർമാണത്തിനായി കിട്ടിയ പണംകൊണ്ട് വീട് പൂർത്തീകരിക്കാനായില്ല. ശരീരവലുപ്പംകൊണ്ട് മൂന്നടി മാത്രമുള്ള കുഞ്ഞന്‍ കുടുംബം പോറ്റാൻ ഒരുജോലി വേണമെന്നും വൃദ്ധമാതാവിനും സഹോദരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള വീടിെൻറ പണിയും പൂര്ത്തീകരിക്കണമെന്നെ ആഗ്രഹവുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.