???????? ??? ??? ????????????????

ജിഷ വധം: അമീറുല്‍ ഇസ് ലാം കുറ്റക്കാരൻ

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാം (24) കുറ്റക്കാരൻ. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 11.15ഒാടെയാണ് തിങ്ങിനിറഞ്ഞ കോടതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ. അനിൽകുമാർ ചരിത്രവിധി പ്രസ്താവിച്ചത്. 
പെരുമ്പാവൂരിൽ നിർമാണത്തൊഴിലാളിയായി എത്തിയ അസം നാഗോൺ സോലാപത്തൂർ സ്വദേശി അമീർ, ജിഷയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് നാടിനെ നടുക്കിയ ക്രൂരകൃത്യം നടത്തുകയായിരുന്നെന്ന് സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ സംശയാതീതമായി തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചു. 

ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗത്ത് പരിക്കേൽപിക്കൽ), 342 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടിൽ അതിക്രമിച്ചുകടക്കുക) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. അതേസമയം, പട്ടികജാതി പീഡന നിരോധന നിയമത്തിലെ മൂന്നു വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 201 പ്രകാരം തെളിവ് നശിപ്പിച്ചെന്ന ആരോപണവും തെളിയിക്കാനായില്ല. 

നിയമപഠനം പൂർത്തിയാക്കിയ ജിഷ 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടിൽ കൊല്ലപ്പെട്ടത്. ജിഷയുടെ നഖത്തിന് അടിയിൽനിന്ന് വേർതിരിച്ചെടുത്ത പ്രതിയുടെ തൊലിയുടെ ഡി.എൻ.എ, ചുരിദാർ ടോപ്പിൽ കണ്ടെത്തിയ ഉമിനിരീൽനിന്ന് വേർതിരിച്ച ഡി.എൻ.എ, ചുരിദാർ സ്ലീവിലെ രക്തക്കറയിൽനിന്ന് വേർതിരിച്ചെടുത്ത ഡി.എൻ.എ, ജിഷയുടെ വീടിെൻറ വാതിൽപടിയിൽനിന്ന് കണ്ടെത്തിയ ഡി.എൻ.എ എന്നിവയിൽനിന്ന് തെളിയുന്നത് കുറ്റകൃത്യം നടത്തിയത് അമീർ തന്നെയാണെന്നാണ്. പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞതായും കോടതി പറഞ്ഞു. 

വീട്ടിൽ അതിക്രമിച്ചുകടന്നത് നല്ല കാര്യത്തിനാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഇൗ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ചുകടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി വിധിന്യായത്തിൽ പറഞ്ഞു. ജിഷ പട്ടികവിഭാഗക്കാരിയാണെന്ന് പ്രതിക്ക് അറിയില്ലായിരുന്നുവെന്ന പ്രതിഭാഗത്തിെൻറ വാദം കണക്കിലെടുത്താണ് ഇൗ വകുപ്പുകളിൽ കുറ്റമുക്തനാക്കിയത്.  

പ്രതി ധരിച്ചിരുന്ന മഞ്ഞ ഷർട്ട് നശിപ്പിക്കപ്പെട്ടതോടെയാണ് പൊലീസ് 201ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയത്. പ്രതി ആലുവയിൽനിന്ന് ഗുവാഹതിയിലേക്കുള്ള യാത്രാമധ്യേ ഇത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ, ഇയാൾ ഷർട്ട് നശിപ്പിച്ചെന്ന് തെളിയിക്കാൻകഴിയാത്ത സാഹചര്യത്തിലാണ് ഇൗ കുറ്റത്തിൽനിന്ന് ഒഴിവാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. രാധാകൃഷ്ണൻ എന്നിവർ ഹാജരായി. 

കൊലപാതകം നടന്ന കുറുപ്പംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ജിഷയുടെ വീട്
 


ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തു നിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരായ തെളിവുകൾ കുറ്റം തെളിയിക്കാൻ കഴിയുന്നതല്ലെന്നും ഇത് പിന്നീട് ഉണ്ടാക്കി എടുത്തതാണെന്നും മൊഴികളിലും മരണസമയത്തിലും വൈരുധ്യമുള്ളതായുമാണ് പ്രതിഭാഗം കോടതി മുമ്പാകെ നിരപരാധിത്വം തെളിയിക്കാനായി ഹാജരാക്കിയത്. 

2016 ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ ലോ കോളജ് സഹപാഠികള്‍ സംശയം തോന്നി അന്വേഷിച്ച് വീട്ടിലെത്തുകയും കൊലപാതക കേസിന്‍റെ അന്വേഷണം കൈകാര്യം ചെയ്തത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസും ഉണര്‍ന്നത്. പോസ്റ്റ്മോര്‍ട്ടത്തിലെ അപാകതയും വിവാദ വിഷയമായി. ഇതോടെ, അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് വിരമിച്ച ഫോറന്‍സിക് വിദഗ്ധരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.

ജിഷയുടെ വീട്ടുവളപ്പിൽ പരിശോധന നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം
 


ഇതിനിടെ, തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’ കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതു മുന്നണി വിജയിക്കുകയും പെരുമ്പാവൂരില്‍ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനം അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനത്തിൽ നിന്ന് പുതിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പുനരാരംഭിച്ചു. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പെരുമ്പാവൂരിലെ തൊഴിലാളിയായ പ്രതി അമീറുല്‍ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

അന്വേഷണത്തിന്‍റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും പ്രത്യേക സംഘം നടത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസം അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചു. 

കാമറക്കണ്ണിൽനിന്ന് പ്രതിയെ മറച്ച് പൊലീസ്
കൊച്ചി: ജിഷ വധക്കേസിൽ കുറ്റക്കാരനാണെന്ന് വിധിവന്നശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ്, പ്രതി അമീറുൽ ഇസ്ലാമിനെ മാധ്യമങ്ങളുടെ കണ്ണിൽപെടാതെ ഒളിച്ചുകടത്താൻ ശ്രമിച്ചു. പ്രതിയെ പുറത്തേക്കെത്തിക്കുമ്പോൾ മാധ്യമങ്ങൾക്ക് ദൃശ്യം പകർത്താമെന്ന എസ്.പിയുടെ നിർദേശപ്രകാരം കോടതിവളപ്പിൽ കവാടത്തിനുസമീപം വിധി വരുന്നതുവരെ മാധ്യമപ്രവർത്തകർ കാത്തിരുന്നു. എന്നാൽ, വിധി പറഞ്ഞശേഷം പ്രതിയുമായി കോടതിമുറിയിൽനിന്ന് പുറത്തിറങ്ങിയ പൊലീസ് മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് മറ്റൊരുഭാഗത്തെ കവാടത്തിലൂടെ ജീപ്പിലെത്തിച്ച് സ്ഥലംവിടുകയായിരുന്നു. ഇതറിഞ്ഞ് മാധ്യമപ്രവർത്തകർ പിന്നാലെ പുറത്തേക്കെത്തിയെങ്കിലും പൊലീസ് പ്രതിയുമായി പോയിരുന്നു. പൊലീസ് നടപടിയിൽ മാധ്യമപ്രവർത്തകർ അവിടെെവച്ചുതന്നെ പ്രതിഷേധം അറിയിച്ചു.

Tags:    
News Summary - Jisha Murder Case: Court Convicted Ameerul Islam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.