കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിന് വേഗത്തിൽ ജാമ്യം കിട്ടിയതിൽ ആശങ്കയും ദുഃഖവുമുണ്ടെന്ന് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സിസ്റ്റർ അനുപമ. നാളെ ജീവനോടെ ഭൂമുഖത്തുണ്ടാകുമോയെന്ന് അറിയില്ല. കേരളത്തിന് അകത്തായാലും പുറത്തായാലും ബിഷപ് ചെയ്യാനുള്ളത് ചെയ്യും. ഇല്ലാതാക്കാന്‍ വിചാരിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം കേരളത്തിനകത്ത് ഉണ്ടാകണമെന്നില്ല. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. നീതികിട്ടുമെന്നുമാണ് പ്രതീക്ഷ. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. പുറത്തു സുരക്ഷയുണ്ട്, അകത്തെ സുരക്ഷയിലാണ് പേടി. ഇവിടെനിന്ന് മാറാൻ മിഷണറീസ് ഒാഫ് ജീസസ് നേതൃത്വം പറഞ്ഞിട്ടില്ല. മഠത്തിലേക്ക് പുതുതായി രണ്ടു കന്യാസ്ത്രീകളെ നിയോഗിച്ചതില്‍ ദുരുദ്ദേശ്യമുണ്ട്. രണ്ടുപേരും സ്കൂളിെൻറ പ്രിന്‍സിപ്പല്‍മാരാണ്. അവരെ എന്തിനാണ് അവിടെ നിന്ന് ഒരുമാസത്തേക്ക് മാറ്റിയതെന്നത് സംശയം ജനിപ്പിക്കുന്നുവെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.