കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണ വുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് താൻ ഉദ്ദേശിച്ചത് എൻ.ഡ ി.എഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണെന്നും മുസ്ലിം സമുദായത്തെ അധിക്ഷേപിച്ചിട്ടില്ലെന്നും പി. മോഹനൻ മാധ്യമ ങ്ങളോട് പറഞ്ഞു.
മുസ്ലിം സമുദായത്തിൽ മഹാഭൂരിപക്ഷം വരുന്ന, ജനപിന്തുണയുള്ള പ്രബലമായ സമുദായ സംഘടനകളും രാഷ ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അവരെല്ലാം തീവ്രവാദ സംഘടനകൾക്കെതിരായ നിലപാടാണ് എടുത്തിട്ടുള്ളത്. എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട് പോലുള്ളവരൊഴികെ മറ്റ് സമുദായ സംഘടനകളെല്ലാം തീവ്രവാദത്തെ ശക്തമായി എതിർക്കുന്നവരാണ്.
നേരത്തെ സായുധ കലാപത്തിെൻറ പാത സ്വീകരിച്ച അതിതീവ്ര നിലപാടുള്ള നക്സലൈറ്റുകളെല്ലാം നിലവിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനയുടെ നേതൃസ്ഥാനത്തുണ്ടെന്ന വാർത്തകളുണ്ട്. ഇത് നിർദോഷകരമായ സൗഹൃദമാണെന്ന് കരുതാനാകില്ലെന്നും പി. മോഹനൻ പറഞ്ഞു.
പന്തീരങ്കാവിൽ നിന്നും അറസ്റ്റിലായ അലനും താഹയും സി.പി.എം അംഗീകരിക്കാത്ത തീവ്രനിലപാടുള്ള ആശയങ്ങളിൽ ആകൃഷ്ടരായി പോവുകയോ മറ്റേതെങ്കിലും രീതിയിൽ ബന്ധപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ മനസിലാവുകയുള്ളൂ. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ കുറിച്ച് പൊതുസമൂഹം പരിശോധിക്കേണ്ടതുെണന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിർത്തുന്ന ബി.ജെ.പി തെൻറ പ്രസ്താവനയെ പിന്തുണച്ചത് നല്ല ഉദ്ദേശത്തോടെയല്ലെന്നും അത് കാര്യമായിട്ടെടുക്കുന്നില്ലെന്നും പി. മോഹനൻ പറഞ്ഞു.
കേരളത്തിൽ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ായിരുന്നു പി. മോഹനെൻറ പ്രസ്താവ. കർഷകത്തൊഴിലാളി യൂനിയൻ ജില്ല സമ്മേളന സമാപനം താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു മോഹനെൻറ വിവാദ പരാമർശം. ‘‘കേരളത്തിൽ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ്. കേരളത്തിൽ മാവോവാദികൾക്ക് വെള്ളവും വളവുമെല്ലാം നൽകുന്നതും സഹായിക്കുന്നതും ഇക്കൂട്ടരാണ്. അവർ തമ്മിലൊരു ചങ്ങാത്തമുണ്ട്. വെറും ചങ്ങാത്തമല്ല. ഇത് രണ്ടുംകൂടി യോജിച്ചിട്ടാണ്.
അതുകൊണ്ടാണ് എൻ.ഡി.എഫുകാരും മറ്റുചില ഇസ്ലാമിക മതമൗലികവാദ ശക്തികളുമെല്ലാം മാവോവാദികളെ പ്രോത്സാഹിപ്പിക്കാൻ വലിയ ആവേശംകാട്ടുന്നത്. പൊലീസ് ഇക്കാര്യമെല്ലാം പരിശോധിക്കണം‘‘- എന്നായിരുന്നു മോഹനൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.