കോട്ടയം: സിൽവർ ലൈൻ സെമി ഹൈസ്പീഡ് പാതക്കെതിരെ ചങ്ങനാശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. 500 കിലോമീറ്റർവരെ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ച് ലോകം ചിന്തിക്കുേമ്പാൾ, വൻതുക മുടക്കിയുള്ള സിൽവർ ലൈൻ പ്രസക്തമാണോയെന്ന് ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. സിൽവർ ലൈൻ പദ്ധതി പുനഃപരിശോധിക്കണമെന്ന ആവശ്യം സ്വാഗതാർഹമാണെന്ന് വ്യക്തമാക്കുന്ന പെരുന്തോട്ടം ജനങ്ങളുടെ ആശങ്കകൾക്ക് തൃപ്തികരമായ പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ട്രെയിൻ വേഗം മണിക്കൂറിൽ 200 കിലോമീറ്റർ എന്നു പറയുന്നുണ്ടെങ്കിലും ശരാശരി സ്പീഡ് 132 കിലോമീറ്റർ മാത്രമായിരിക്കുമെന്നറിയുന്നു. 2025 ആകുേമ്പാഴേക്കും എല്ലാ എക്സ്പ്രസ് ട്രെയിനുകളും 150 കിലോമീറ്റർ വേഗത്തിൽ ഓടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ ഇപ്പോൾതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞസമയംകൊണ്ട് ദീർഘദൂരയാത്രയെന്ന നേട്ടമാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതപരിതാവസ്ഥയെ താറുമാറാക്കുമെന്ന ആശങ്ക ശക്തമാണ്.
തലമുറകളായി അധ്വാനിച്ച് സ്വന്തമാക്കിയ വീടും സ്ഥലവുമൊക്കെ ഉപേക്ഷിച്ച് പോകേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കും. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൂടെയുള്ള പാത അനേകം സമൂഹങ്ങളെ കീറിമുറിച്ചുകൊണ്ടേ സാധ്യമാകൂ. ഗ്രാമീണ മേഖലകളിലെ സാധാരണ ജീവിതശൈലിക്ക് ഇത് ആഘാതമേൽപിക്കും. പദ്ധതി കേരളത്തിെൻറ ആവാസവ്യവസ്ഥയെ മാറ്റിമറിക്കാം. അനവധി ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും അവയോട് ബന്ധപ്പെട്ട ജനങ്ങളുടെ സ്വച്ഛജീവിതത്തെയും ബാധിക്കും.
50 മുതൽ 100 അടി വരെ വീതിയിൽ 560 കിലോമീറ്റർ നീളത്തിൽ കോണ്ക്രീറ്റ് ഇടനാഴി നിർമിച്ച് ഇരുവശത്തും 25 അടിവരെ ഉയരമുള്ള മതിലുകൾ ഉയരുേമ്പാൾ കേരളം രണ്ടായി വിഭജിക്കപ്പെടാം. ഇത് പ്രളയസാധ്യത വർധിപ്പിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കുവരെ തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.