കൊച്ചി: അന്തർ സംസ്ഥാനക്കാർ പ്രതികളാകുന്ന കേസുകളിൽ ശരിയായ അന്വേഷണമില്ലെങ്കിൽ ഫ്യൂഡൽ സ്വഭാവം തിരിച്ചുവരുമെന്ന് ഹൈകോടതി. അന്തർ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുള്ളിടങ്ങളിലെ കുറ്റകൃത്യങ്ങളിലെല്ലാം നിരപരാധികളായവർ പ്രതികളാകുന്ന അവസ്ഥയുണ്ടാകുമെന്നും ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
മാവേലിക്കരക്കടുത്ത കുടശ്ശനാട് സഹപ്രവർത്തകനായ തൊഴിലാളിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളിയെ വെറുതെവിട്ടാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
2014 ജൂൺ 18ന് പശ്ചിമബംഗാൾ സ്വദേശി കാലിയ എന്ന ഹാഫിജുൽ മുഹമ്മദിനെ അടിച്ചുകൊന്ന സംഭവത്തിൽ നൂറനാട് പൊലീസ് എടുത്ത കേസിലെ പ്രതി സഞ്ജയ് ഓറോണിന് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.