കുന്നംകുളം മത്സ്യമാർക്കറ്റിൽ പരിശോധന; 30 കിലോ പഴയ മത്സ്യം പിടികൂടി

കുന്നംകുളം: മത്സ്യ മാര്‍ക്കറ്റില്‍നിന്ന് 30 കിലോ പഴയ മത്സ്യം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും കുന്നംകുളം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

20 സ്റ്റാളുകളും മത്സ്യമെത്തിക്കുന്ന കണ്ടെയ്‌നര്‍ ലോറികളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. പിടികൂടിയ ഓല മീന്‍ ഇനത്തിൽപെടുന്ന മത്സ്യം കഷണങ്ങളായി മുറിച്ചുവെച്ച നിലയിലായിരുന്നു.

കുന്നംകുളം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അററ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, അന്‍സാരി, ഭക്ഷ്യസുരക്ഷ വിഭാഗം കുന്നംകുളം സര്‍ക്കിള്‍ ഓഫിസര്‍ ഡോ. അനു ജോസഫ്, ചേലക്കര ഭക്ഷ്യസുരക്ഷ ഓഫിസര്‍ പി.വി. ആസാദ്, ലാബ് അനലിസ്റ്റ് സുമേഷ്, ഉദ്യോഗസ്ഥനായ രവി, കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാംഗോപാല്‍, ആശംസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Inspection at Kunnamkulam fish market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.