തൃശൂർ: കോവിഡിൽ കുടുങ്ങിയ ജീവനക്കാർക്ക് മേൽ പുതിയ ചുമതലകൾ അടിച്ചേൽപ്പിച്ച് തപാൽ വകുപ്പ്. ഇന്ത്യ പോസ്റ്റ് ഒാൺലൈൻ ബാങ്കിെൻറ വാർഷികദിനമായ സെപ്റ്റംബർ ഒന്നിനകം അഞ്ചുലക്ഷം അക്കൗണ്ടുകൾ കേരളത്തിൽ പുതുതായി തുടങ്ങണമെന്നാണ് ഉത്തരവ്.
ആധാർ ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമക്ക് പണം നൽകുന്ന പദ്ധതിയിൽ 12 ലക്ഷം പേർക്ക് പണം നൽകാനും നിർദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വകുപ്പിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ അക്കൗണ്ടുകൾ തുടങ്ങാനും ആധാർ ഉപയോഗിച്ച് പണം പിൻവലിച്ചുനൽകാനും ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. കണ്ടെയിൻമെൻറ് സോണുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ആളുകളെ അക്കൗണ്ടിൽ േചർക്കുക ശ്രമകരമാണെന്ന് ജീവനക്കാർ പറയുന്നു.
കേരളത്തിൽ 23 തപാൽ ഡിവിഷനുകളിലായി 16,000 ജീവനക്കാരാണ് വകുപ്പിലുള്ളത്. ഇതിൽ തന്നെ ഗ്രാമീണ മേഖലയിലെ 10,000 ജീവനക്കാർക്കാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് സേവനത്തിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഡിവൈസ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.