ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ആംബുലൻസിന്റെ സാഹസിക യാത്ര. തേഞ്ഞ് തീർന്ന ടയറുകളിൽ ആംബുലൻസ് രോഗികളുമായി പായുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആംബുലൻസിന്റെ ടയറുകൾ അപകടാവസ്ഥയിലായിട്ട് മാസങ്ങളായി.
ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്കും രോഗികളെ പുതിയ മന്ദിരത്തിൽനിന്നും കിടത്തിച്ചികിത്സക്ക് താഴെ പഴയ ബ്ലോക്കിലേക്ക് കൊണ്ടുപോകാനും ഡയാലിസിസ് രോഗികളെ വാർഡിൽനിന്ന് ഡയാലിസിസിന് കൊണ്ടുവരുന്നതിനുമെല്ലാം ഉപയോഗിക്കുന്ന ആംബുലൻസിന്റെ ടയറാണ് അപകട നിലയിലായിരിക്കുന്നത്. മെഡിക്കൽ കോളജ് അധികൃതരാവട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.
ടയറുകൾ തേഞ്ഞ് ഉള്ളിലെ കമ്പികൾ പുറത്തുവന്ന നിലയിലാണ്. ഇനി ഏത് നിമിഷവും അപകടമുണ്ടായേക്കാമെന്നാണ് ആശങ്കയുയരുന്നത്. ടയർ പൊട്ടിയാൽ ആംബുലൻസ് കട്ടപ്പുറത്താകും. അതോടെ ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കും രോഗികളെ കൊണ്ടുപോകാനും വാഹനമില്ലാത്ത സ്ഥിതിയാകും.
അപകടമുണ്ടാകുന്നതുവരെ കാത്തിരിക്കാതെ ആംബുലൻസിന്റെ ടയർ മാറ്റി പുതിയത് ഘടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.