തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രേട്ടറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ അബദ്ധമായിരുെന്നന്നും ഇപ്പോൾ വീണിടത്ത് കിടന്നുരുളുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഞാൻ പിടിച്ച മുയലിന് കൊമ്പ് നാലാണ് എന്നാണ് പ്രതിപക്ഷത്തിെൻറ നിലപാട്. പറഞ്ഞ കാര്യം അബദ്ധമാണെന്ന് മനസ്സിലായപ്പോൾ അത് സമ്മതിക്കുന്നില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്നത് പ്രതിപക്ഷനേതാവിെൻറ മോഹം മാത്രമാണ്.
ഇടിവെട്ടിയപ്പോഴുണ്ടാകുന്ന നഷ്ടം നമുക്ക് നിയന്ത്രിക്കാനാകില്ല. ക്ലിഫ് ഹൗസിൽ ഇടിവെട്ടിയപ്പോൾ കുേറകാര്യങ്ങൾ ഒന്നിച്ച് നശിച്ചുപോയി. സെക്രേട്ടറിയറ്റിൽ സ്വിച്ചിന് തകരാർ സംഭവിച്ചു എന്ന വിശദീകരണം വരുന്നുണ്ട്. സാധാരണ നിലയിൽ നടക്കുന്ന കാര്യമാണിത്.
പ്രതിപക്ഷം എന്തോ ഒരുകടലാസ് കിട്ടിയേപ്പാൾ ഇതാ കിട്ടിപ്പോയി എന്ന് പറഞ്ഞ് പുറപ്പെട്ടതാണ് അബദ്ധം. ശിവശങ്കറിനെ ചോദ്യംചെയ്യൽ എൻ.െഎ.എ തീരുമാനിക്കുന്ന കാര്യമാണ്. ശരിയായ ദിശയിലാണ് എൻ.െഎ.എ അേന്വഷണം പോകുന്നതെന്നാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.