കൊച്ചി: ‘ഇനിയുമൊരു വീട്ടമ്മക്ക് ഈ ഗതി വരരുത്, ഞാൻ സ്വന്തം വീട്ടിലേക്ക് വീണ്ടും കയറുമ് പോൾ ദുരിതകാലത്ത് കൂട്ടായി നിന്നവരെല്ലാം ഒപ്പമുണ്ടാകണം’. സ്വന്തം വീട്ടിൽനിന്ന് കുട ിയിറക്കപ്പെട്ട് ഒടുവിൽ പോരാട്ടത്തിലൂടെ തിരിച്ചുകയറിയ പ്രീത ഷാജിയുടെ ശബ്ദത്തി ന് അനുഭവം പകർന്നുനൽകിയ കരുത്തുണ്ടായിരുന്നു. 24 വർഷം നീണ്ട ദുരിതത്തിന് അറുതിയാകു മ്പോൾ സമരജീവിതത്തിന് ശക്തിപകർന്നവരും തളർന്നപ്പോൾ സാന്ത്വനമായവരും ഒപ്പമുണ്ടാകണമെന്ന് അവർ പറയുന്നു. മുറ്റത്ത് ചിതയൊരുക്കി ഉറങ്ങാതിരുന്ന രാത്രികളിലും സ്വന്തം വീടിന് മുന്നിൽ അന്യയാക്കപ്പെട്ട് കുടിലുകെട്ടി പാർക്കേണ്ടിവന്നപ്പോഴും കണ്ട നിറമുള്ള സ്വപ്നമാണ് ഒടുവിൽ കോടതി വിധിയിലൂടെ യാഥാർഥ്യമാകുന്നത്.
സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിെൻറയും മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ഗൃഹപ്രവേശനം ആഘോഷമാക്കാനാണ് തീരുമാനം. ഞായറാഴ്ച രാവിലെ 10ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ വാതിൽ തുറന്നുകൊടുക്കും. ഡി.ആർ.ടി-റിയൽ എസ്റ്റേറ്റ് മാഫിയയുടെ കോലം സമരത്തിന് ഒരുക്കിയിരുന്ന ചിതയിൽ ചുട്ടെരിച്ചായിരിക്കും ഗൃഹപ്രവേശം.
രണ്ടു ലക്ഷം രൂപ വായ്പക്ക് ജാമ്യം നിന്നതിെൻറ പേരിലാണ് 2.5 കോടി വിലവരുന്ന കിടപ്പാടം കേവലം 37.8 ലക്ഷം രൂപക്ക് റിയൽ എസ്റ്റേറ്റ് സംഘം തട്ടിയെടുത്തത്. കടബാധ്യത രണ്ടുകോടി 70 ലക്ഷം രൂപയായെന്ന അവകാശത്തർക്കവുമായി എച്ച്.ഡി.എഫ്.സി ബാങ്കും പിടിമുറുക്കി. എടുക്കാത്ത വായ്പയുെട പേരിൽ നീറികഴിയേണ്ടി വന്നത് 24 വർഷമായിരുന്നു.
കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച് 100 മണിക്കൂർ സാമൂഹിക സേവനത്തിന് കോടതി പ്രീതയെയും ഷാജിയെയും ശിക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു വീട്ടമ്മയുടെ പോരാട്ട വീര്യത്തെയാണ് കോടതി ചോദ്യം ചെയ്യുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. എന്നാൽ, വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും കോടതിവിധി അംഗീകരിക്കുമെന്നും അവർ പറഞ്ഞു. സർഫാസി വിരുദ്ധ ജനകീയപ്രസ്ഥാനം ജനറൽ കൺവീനർ വി.സി. ജെന്നി, മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി നേതാവ് സഹീർ മുല്ലപ്പറമ്പിൽ, പി.ജെ. മാനുവൽ, ടി.സി. സുബ്രഹ്മണ്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.