ആലത്തൂർ: പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന താലൂക്ക് ആശുപത്രി ജീവനക്കാരെ ക്വാറൻറീനിലാക്കാൻ വൈകി. ബുധനാഴ്ച താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹത്തിെൻറ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുങ്ങിമരിച്ചയാളുടെ പോസ്റ്റ്മോർട്ടമാണ് ആലത്തൂർ താലൂക്കാശുപത്രിയിൽ നടന്നത്.
മൃതദേഹത്തിലെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നുവത്രെ. അതു കൊണ്ടാണ് പോസ്റ്റ്മോർട്ടം നടത്താൻ തയാറായത്. രണ്ടാമത്തെ പരിശോധനയിലാണ് പോസിറ്റീവായത്. രണ്ടാമത്തെ ഫലം വന്നത് പോസ്റ്റ്മോർട്ടത്തിന് ശേഷവും.
അപ്പോഴേക്കും പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ വീട്ടിലേക്ക് പോകുകയും ചെയ്തു. അടുത്ത ദിവസമാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണത്തിലാക്കാൻ വൈകിയത്ആശുപത്രി അധികൃതരുടെ അലംഭാവംമൂലമെന്ന് ആക്ഷേപമുണ്ട്. ഇൻക്വസ്റ്റ് നടത്തിയ ഹേമാംബിക നഗർ സ്റ്റേഷനിലെ പൊലീസുകാർ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.