തിരുവനന്തപുരം: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് മുന്‍ ഡയറക്ടറും ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡിയും കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസറുമായ ഡോ. കെ. പ്രതാപനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉത്തരവിട്ടു.
കൃഷി വകുപ്പിലെ സ്പെഷല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് മുൻ സര്‍ക്കാറിെൻറ കാലത്ത് ഡോ. കെ. പ്രതാപന് ചുമതല വഹിച്ചിരുന്ന കാലയളവില്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്, ഹോര്‍ട്ടികോര്‍പ് എന്നിവിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സംഘമൈത്രി പോലുള്ള സ്ഥാപനങ്ങൾക്ക് കോടിക്കണക്കിന് രൂപ ക്രമവിരുദ്ധമായി അനുവദിച്ചു.
അതുവഴി സംസ്ഥാന സർക്കാറിനും കൃഷിവകുപ്പിനും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പ് വിജിലൻസ് സെൽ പരിശോധനയിൽ കണ്ടെത്തി. സ്വന്തമായി നഴ്സറിയോ കൃഷിവകുപ്പിെൻറ ലൈസൻസോ ഇല്ലാത്ത കൊച്ചിയിലെ ഗ്രീൻ മെഡോസ് അഗ്രി ഹോർട്ടി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ രാധാകൃഷ്ണൻനായരുടെയും പ്രതാപെൻറയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും ശിപാർശ ചെയ്തു.
തിരുവനന്തപുരത്തെ സംഘമൈത്രി പച്ചക്കറി സംഭരണ വിതരണ സൊസൈറ്റിക്ക് 62.40 ലക്ഷം രൂപയുടെ ടിഷ്യൂ കൾച്ചർ വാഴത്തൈകൾ വിതരണം ചെയ്യുന്നതിന് കടലാസ് കമ്പനിയായ ഗ്രീൻ മെഡോസിനെ ചുമതലപ്പെടുത്തി. സംഘമൈത്രി വഴി നടപ്പാക്കിയ വാഴകൃഷി വികസനം, തുറസ്സായ സ്ഥലത്തെ പച്ചക്കറി കൃഷി എന്നീ പദ്ധതികളുടെ നടത്തിപ്പിലും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.