സുൽത്താൻ ബത്തേരി: പാമ്പുവളർത്തൽ കേന്ദ്രമാണോ എന്ന് സംശയിക്കുംവിധം മാളങ്ങൾനിറഞ് ഞ ക്ലാസ്മുറികളും കെട്ടിടങ്ങളുമാണ് സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂ ളിൽ. അധികൃതരുടെയും അധ്യാപകരുടെയും ഗുരുതര അനാസ്ഥ ഇവിടെ കാണാനാകും. സ്കൂളിൽ പൊതുെവ കുട്ടികളുടെ കാര്യങ്ങളിൽ വലിയ ശ്രദ്ധക്കുറവുണ്ടെന്ന് രക്ഷിതാക്കളും അടിവരയിടുന്നു.
‘‘സ്കൂളിൽ ക്ലാസ്മുറികളിലൊക്കെ മാളങ്ങളാണ്. സ്കൂളിനു ചുറ്റും കാടാണ്. ക്ലാസ്മുറിയിൽ ചെരിപ്പ് ധരിക്കാൻ പാടില്ല. അധ്യാപകർക്ക് ചെരിപ്പ് ധരിച്ച് ക്ലാസിൽ കയറാം. മീൻ വളർത്താനാണെന്നു പറഞ്ഞ് സ്കൂളിന് വശത്തുള്ള കുളത്തിൽ കൊതുകാണ്. കറുത്ത നിറത്തിലുള്ള വെള്ളമാണിതിൽ. അധികൃതരുടെ കനത്ത അനാസ്ഥയാണിവിടെ’’ -രക്ഷിതാവ് പറയുന്നു. ക്ലാസിൽ പാമ്പുണ്ടെന്നുപറഞ്ഞിട്ടും അധ്യാപകർ ഒന്നും ചെയ്തില്ല. കാലിൽ പാമ്പു കൊത്തിയ പാട് കണ്ടുവെന്ന് ചൂണ്ടിക്കാണിച്ചിട്ടുപോലും അധ്യാപകർ ആശുപത്രിയിലെത്തിച്ചില്ലെന്നും ഷഹലയുടെ സഹപാഠികൾ തുറന്നുപറയുന്നു.
അതേസമയം, പാമ്പിനെ കണ്ടതായി ഇതുവരെ കുട്ടികൾ പരാതിപ്പെട്ടിട്ടില്ലെന്ന് പ്രധാനാധ്യാപകൻ മോഹനൻ പ്രതികരിച്ചു. സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.