അതിവേഗ റെയിൽ: കാസർകോട്–തിരൂർ നിലവിലെ പാതക്ക് സമാന്തരമായി

തിരുവനന്തപുരം: അതിവേഗ റെയിൽപാതയുടെ കാസർകോട് മുതല്‍ തിരൂര്‍ വരെയുള്ള 222 കിലോമ ീറ്റര്‍ നിലവിലെ റെയില്‍പാതക്ക് സമാന്തരമായിട്ടാകും കടന്നുപോവുകയെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പാത നിര്‍മാണയോഗ്യവും താരതമ്യേന ജനവാസം കുറഞ്ഞതുമായ മേഖലകളിലൂടെയാകും.
തിരുവനന്തപുരം മുതല്‍ കാസ ർകോട് വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ 66,405 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതിയെന്നും പി.ടി. തോമസിെൻറ സബ്മിഷന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. പദ്ധതിയുടെ ഡി.പി.ആര്‍ പഠനം പുരോഗമിക്കുകയാണ്. പഠനവുമായി ബന്ധപ്പെട്ട് പാതയുടെ അലൈന്‍മെൻറ് സൂക്ഷ്മമായി നിർണയിക്കാന്‍ വിശദമായ സര്‍വേക്ക് പ്രാഥമിക നടപടികള്‍ നടക്കുന്നു.

ഡി.പി.ആര്‍ രൂപരേഖ പൂര്‍ത്തിയാകുന്നതോടെ മാത്രമേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള പൂര്‍ണരൂപം ലഭിക്കുകയുള്ളൂ. കുടിയൊഴിപ്പിക്കല്‍ പരമാവധി കുറക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്റര്‍ പാത അലൈന്‍മെൻറ് പ്രകാരം നിലവിെല റെയില്‍വേ ലൈനിന് സമാന്തരമായി വിന്യസിക്കാന്‍ സാധിക്കില്ല. നിലവിെല റെയില്‍പാതക്ക് സമാന്തരമായി നിര്‍മിക്കുമ്പോള്‍ 269 സ്ഥലങ്ങളില്‍ വളവുകള്‍ നിവര്‍ത്തേണ്ട സാഹചര്യമുണ്ടാകുന്നു.

ഇതില്‍ കൊടും വളവുകളുള്ള 63 സ്ഥലങ്ങളില്‍ നിലവിലെ റെയില്‍പാതക്കും നിർദിഷ്ട പാതക്കും ഇടയിൽ ഭൂമി അകപ്പെട്ടുപോവുകയും ചെയ്യുന്നു.
നിലവിെല റെയില്‍വേ ലൈനിന് സമാന്തരമായി വിന്യസിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ മേഖലകളില്‍ കൂടി കടന്നുപോകുന്ന സ്ഥിതിയാണ്.
45 റെയില്‍വേ മേല്‍പാലങ്ങള്‍/കീഴ്പാലങ്ങൾ, നിലവിെല 54 സ്റ്റേഷന്‍/യാര്‍ഡ് എന്നിവ പരിഷ്കരിക്കുകയോ പുനഃനിര്‍മിക്കുകയോ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - High speed rail corridor-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.