ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. സഹോദരൻ അബ്ദുൽ സത്താറിന്‍റെ ഹരജി പരിഗണിച്ചാണ് ഹൈകോടതി തീരുമാനം. കൊലക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്ന മൊഴിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. കേസിൽ സി.പി.എം നേതാക്കൾ വിചാരണ നേടുകയാണ്. 

ഇരിങ്ങാലക്കുട സ്വദേശിയായ ആർ.എസ്.എസ് പ്രചാരകൻ ഉൾപ്പടെയുള്ളവർ ചേർന്ന് ഫസലിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്‍റെ വെളിപ്പെടുത്തൽ.സി.പി.എം പ്രവർത്തകരായ പടുവിലായിയിലെ കെ.മോഹനൻ, കണ്ണവത്തെ പവിത്രൻ എന്നിവരെ വധിച്ച കേസുകളിലെ പ്രതി മാഹി ചെമ്പ്ര സ്വദേശി സുബീഷ് എന്ന കുപ്പി സുബീഷ് കെ.മോഹനൻ വധക്കേസിൽ അറസ്റ്റിലായപ്പോഴാണ് ഫസലിനെ കൊന്നത് ആർ.എസ്.എസാണെന്ന വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് ഒരു ആർ.എസ്.എസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ഫസൽ വധക്കേസ് സംബന്ധിച്ച് ഇതേക്കാര്യം ആവർത്തിച്ചു. 

ഫസലിനെ വധിച്ചതു താനുൾപ്പടെ ആർ.എസ്.എസ് സംഘമാണെന്നു മോഹനൻ വധക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനിടെ സുബീഷ് വെളിപ്പെടുത്തുന്നതിന്‍റെ വിഡിയോയും ഫസലിന്‍റെ സഹോദരൻ അബ്ദുൽ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് സുബീഷ് പിന്നീട് മൊഴി മാറ്റിയതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. തലശ്ശേരി ജെ.ടി റോഡിൽ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ഫസൽ കൊല്ലപ്പെടുന്നത്. വിവാദമായ ഫസൽ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവരും പ്രതികളായിരുന്നു. എട്ട് സി.പി.എമ്മുകാരെ പ്രതിയാക്കിയാണ് കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - High court orders further probe in Fazal murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.