കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴെപയ്യാൻ സാധ്യതയുള്ളതിനാൽ  വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര  കാലാവസ്ഥവകുപ്പ്.

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി  ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനൊപ്പം കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴപെയ്യുമെന്നും കേന്ദ്ര  കാലാവസ്ഥവകുപ്പ്  മുന്നറിയിപ്പ് നൽകുന്നു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 

തിരുവനന്തപുരം, കൊല്ലം (മെയ് 14 )

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ (മെയ് 15) 

ഇൗ ജില്ലകളിലെ  ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്  പ്രഖ്യാപിച്ച ജില്ലകൾ

ഇടുക്കി,മലപ്പുറം  (ഇന്ന് -മെയ് 11 )

 ഇടുക്കി മെയ്  (മെയ് 12 )

തിരുവനന്തപുരം (മെയ് 13 )

 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ( മെയ് 14 ) 

കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ (മെയ് 15 )

ഈ  ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115 മില്ലീമീറ്റർ വരെ  മഴ പ്രതീക്ഷിക്കാം.

ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപിച്ച ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ന്യൂനമർദ രൂപീകരണഘട്ടത്തിൽ കടലാക്രമണം രൂക്ഷമാകാനും ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണം.

ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. അതിനാൽ ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. കെട്ടിടങ്ങൾക്കുള്ളിലോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി ഇരിക്കാൻ ശ്രമിക്കണം  

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ  താമസിക്കുന്നവരും അവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളും സർക്കാർസംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട്  തയ്യാറെടുപ്പുകൾ എടുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - heavy rain in Kerala; Orange and yellow arts in districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.