ആരോഗ്യമന്ത്രി രാജിവെക്കണം - വി.ഡി. സതീശൻ

കൊച്ചി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നപ്പോൾ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്ത് അത് ചെയ്യാന്‍ അനുവദിക്കാതെ ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയാണ് വകുപ്പു മന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒരാള്‍ പോലും ആ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ തയാറായിട്ടില്ല. കുടുംബത്തിന് 25 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കണം. കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുകയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുകയും വേണം. ആരോഗ്യ മന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല. രാജി വെച്ച് പുറത്ത് പോകണം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി മൗനത്തിലാണ്. ആവശ്യമുള്ളപ്പോൾ മൗനം പാലിക്കുന്ന കൗശലം അദ്ദേഹം പുറത്തെടുത്തിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

News Summary - Health Minister should resign - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.