തിരുവനന്തപുരം: കോവിഡ് ആശങ്കകൾക്കിടെ ആശ്വാസമായി വൈറസ് മുക്തരാകുന്നവരുടെ എ ണ്ണം കൂടുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 59 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണ്-20 പേർ. ഏഴുപേർ രോഗബാധിതരായുള്ള പാലക്കാട്, മൂന്നു പേർ ചികിത്സയിൽ തുടരുന്ന വയനാട് എന്നിവിടങ്ങളിൽനിന്ന് ഇതുവരെ ആരും വൈറസ് മുക്തി നേടിയിട്ടില്ല. രോഗബാധിതരുടെ എണ്ണം കുറവാണെന്നതാണ് ഇൗ ജില്ലകളുടെ കാര്യത്തിലെ നേരിയ ആശ്വാസം.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കാസർകോട്ട് ഇതുവരെ നാലുപേരാണ് വൈറസ് മുക്തരായത്. 13 രോഗികളുള്ള തലസ്ഥാനത്ത് ആറു പേരും.
തിങ്കളാഴ്ച കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒാരോരുത്തരുടെ ഫലം നെഗറ്റിവായി. രോഗം ഭേദമായാലും കർശന പരിശോധനകൾക്കുശേഷമാണ് വൈറസ് മുക്തി സ്ഥിരീകരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പികളുകൾ ശേഖരിക്കുകയും പരിശോധനക്കയക്കുകയും ചെയ്യും. തുടർച്ചയായി മൂന്ന് സാമ്പിളുകൾ നെഗറ്റിവ് ആയി വരുേമ്പാഴേ രോഗം ഭേദമായെന്ന് സ്ഥിരീകരിക്കൂ. തുടർന്നും വീട്ടിലേക്ക് മടക്കിയാലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.