തിരുവനന്തപുരം: പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ നിയമനത്തിന് യോഗ്യത പരീക്ഷ വിജയിക്കണമെന്ന ചട്ടം സർക്കാർ ഭേദഗതി ചെയ്യുന്നു. 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് യോഗ്യത പരീക്ഷ വിജയിക്കാതെ തന്നെ ഹെഡ്മാസ്റ്റർ നിയമനത്തിന് വഴിയൊരുക്കാനാണ് ഭേദഗതി. യോഗ്യത പരീക്ഷ നിർബന്ധമാക്കിയ ചട്ടത്തിലെ 18 (1) വകുപ്പ് റദ്ദാക്കിയാണ് ഭേദഗതി. വിജ്ഞാപനം വൈകാതെ ഇറങ്ങും.
ഹെഡ്മാസ്റ്റർ നിയമനം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കെ തിരക്കിട്ട് ചട്ടം ഭേദഗതി ചെയ്യുന്നത് പ്രമോഷൻ ലഭിച്ചവരും കാത്തിരിക്കുന്നവരുമായ അധ്യാപക സംഘടന നേതാക്കളെ സംരക്ഷിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഭേദഗതി കൊണ്ടുവരുന്നതിെൻറ ഭാഗമായി സമീപകാലത്ത് വിരമിക്കൽ വഴി ഒഴിവ് വന്നതുൾെപ്പടെ 947 ഹെഡ്മാസ്റ്റർ തസ്തികകളിലേക്കുള്ള നിയമനം വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്. ഇത്രയും സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ല.
ചട്ടപ്രകാരം ഹെഡ്മാസ്റ്റർ നിയമനത്തിന് 12 വർഷത്തെ സർവിസിനൊപ്പം േയാഗ്യത പരീക്ഷ (ഡിപ്പാർട്ട്മെൻറൽ ടെസ്റ്റ്) പാസാകണം. പരീക്ഷ പാസാകാത്തവർക്ക് മൂന്ന് വർഷത്തെ ഇളവും നൽകിയിരുന്നു. ചട്ടവിരുദ്ധമായി പ്രമോഷൻ നൽകിയതിനെതിരെ യോഗ്യതയുള്ള അധ്യാപകർ ഹൈകോടതിയെ സമീപിക്കുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തു. യോഗ്യത പരീക്ഷ പാസായവരെ മാത്രമേ ഹെഡ്മാസ്റ്റർമാരായി നിയമിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
ഇതോടെ 50 വയസ്സ് ആനുകൂല്യത്തിൽ പ്രമോഷൻ ലഭിച്ചവരെയെല്ലാം തരംതാഴ്ത്തേണ്ട അവസ്ഥയായി. ഹൈകോടതി വിധിക്കെതിരെ പ്രമോഷൻ ലഭിച്ച ഏതാനും അധ്യാപകർ സുപ്രീംകോടതിയെ സമീപിച്ചു.
കേസ് കോടതി ആഗസ്റ്റിൽ പരിഗണിക്കാനിരിക്കെയാണ് യോഗ്യത പരീക്ഷ പാസാകാത്ത അധ്യാപകർക്ക് അനുകൂലമായി സർക്കാർ ചട്ടഭേദഗതി കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.