കൊച്ചി: ലോ അക്കാദമി കോളജ് മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി. ജാതീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് വിദ്യാർഥികളുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിചിത്രമാണെന്ന് കഴിഞ്ഞദിവസം കുട്ടികളിൽനിന്ന് മൊഴിയെടുക്കാനെത്തിയ ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു പറഞ്ഞിരുന്നു.
പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ട പൊലീസ് വേട്ടക്കാരോടൊപ്പം ചേർന്നിരിക്കുകയാണ്. സ്ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിേൻറത്. വിദ്യാർഥിനികളുടെ പരാതിയിൽ ലക്ഷ്മി നായർക്കെതിരെ വനിതാ കമ്മിഷൻ കേസെടുക്കുമെന്നും അവർ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.