കോഴിക്കോട്: അന്യാധീനപ്പെടുന്ന വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ ജനകീയ പ്രചാരണത്തിനൊരുങ്ങുന്നു. വഖഫ് സ്വത്തുക്കളുടെ കണക്കെടുത്ത്, തട്ടിയെടുത്തവ തിരിച്ചുപിടിക്കണമെന്നും കുറ്റവാളികൾക്കെതിരെ നടപടിവേണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് പ്രഫ. എ.പി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യ ജനറൽ െസക്രട്ടറി അഹമ്മദ് ദേവർകോവിൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മതസ്ഥാപനങ്ങളുടെ ആധിപത്യമുള്ള മുസ്ലിം ലീഗ് നേതാക്കളാണ് വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിൽ മുൻപന്തിയിലുള്ളതെന്ന് ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു. മഞ്ചേശ്വരം എം.എൽ.എയായ എം.സി ഖമറുദീെൻറ നേതൃത്വത്തിൽ തൃക്കരിപ്പൂരിലെ സ്ഥാപനത്തിെൻറ ആറുകോടി രൂപയുെട സ്വത്തുക്കൾ ലീഗ്നേതാക്കളുൾപ്പെടുന്ന ട്രസ്റ്റിന് ചുരുങ്ങിയ തുകക്ക് കൈമാറിയിട്ടുണ്ട്. മഹല്ലുകളിലെ പണം പൂട്ടിപ്പോയ ജ്വല്ലറിയുടെ കച്ചവടത്തിനായി നിക്ഷേപിച്ചിരുന്നു. ജനകീയ പ്രചാരണത്തിെൻറ ഭാഗമായി മന്ത്രി കെ.ടി ജലീൽ, വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, നിയമവിദഗ്ദർ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാർ സംഘടിപ്പിക്കും. തുടർന്ന് സംസ്ഥാനത്തുടനീളം വഖഫ് സംരക്ഷണ, ബോധവത്കരണ സംഗമങ്ങളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.