കുരുവട്ടൂർ(കോഴിക്കോട്): പറമ്പിൽ ബസാർ ചെറുവറ്റയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി. സായ് സേവാ ആശ്രമത്തിനു സമീപം കറുത്തേടത്തു പറമ്പിലാണ് യുവാവിെൻറ മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ നാട്ടുകാർ കണ്ടത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണെന്ന് പൊലീസ് പറയുന്നു. മണ്ണെണ്ണയൊഴിച്ച് കത്തിച്ചത് തെളിവുകൾ നശിപ്പിക്കാനാണത്രെ. വാഹനത്തിൽ മൃതദേഹം കൊണ്ടുവന്നതിെൻറ അടയാളങ്ങളും ലഭിച്ചിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ മത്സ്യത്തൊഴിലാളിയോ മണൽത്തൊഴിലാളിയോ ആകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. ഇൗ വഴിക്കാണ് അന്വേഷണം നീളുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.. വ്യാഴാഴ്ച പുലർച്ച നാലരയോടെ മാലിന്യം കത്തിയ ഗന്ധമുയർന്നതിനാൽ സമീപവാസി അടുത്തുള്ള വീട്ടുകാരോട് അന്വേഷിച്ചിരുന്നു. നേരം വെളുത്തതോടെയാണ് ആളൊഴിഞ്ഞ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ നാട്ടുകാർ ചേവായൂർ പൊലീസിൽ വിവരമറിയിക്കയായിരുന്നു.
പൊലീസ് കമീഷണർ കാളിരാജ് മഹേഷ്, അസി. കമീഷണർ മെറിൻ ജോസഫ്, ഡി.സി.ആർ. അസി. കമീഷണർ എ.കെ. ബാബു, സി.െഎമാരായ കെ.കെ. ബിജു, ടി.കെ. അഷ്റഫ്, മൂസ വള്ളിക്കാടൻ, എസ്.െഎമാരായ ഇ.കെ. ഷിജു, എസ്. അരുൺ പ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി. ചേവായൂർ സി.െഎ െക.കെ. ബിജുവിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.