കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെേക്ക മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് നീട്ടി. കൊറ്റി ജുനി വില്ല കിഴക്കേപുരയിൽ കെ.പി. അബ്ദുൽ നാസർ (53), കൊറ്റി ഏലാട്ട വീട്ടിൽ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസിൽ മൻസിലിൽ ഇസ്മായിൽ (42), പയ്യന്നൂർ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മൻസിലിൽ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേയ് 17 വരെ റിമാൻഡ് ചെയ്തത്.
2014 ഫെബ്രുവരി 10നാണ് കൊറ്റി ജുമാമസ്ജിദിെൻറ പിരിവുകൾ നടത്തിയിരുന്ന ഹക്കീമിെൻറ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഡി.എന്‍.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് സ്ഥിരീകരിച്ചത്. കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആദ്യ അറസ്റ്റ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കൂടുതൽ പേരെക്കുറിച്ച് വിവരങ്ങെളാന്നും സി.ബി.െഎക്ക് കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.