കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ആദ്യ വിമാനം കോഴിക്കോട് വിമാനത ്താവളത്തിൽ നിന്നാക്കാൻ ചെയർമാൻ സി. മുഹമ്മദ് ൈഫസി വീണ്ടും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെ കാണും. അടുത്തയാഴ്ച ഡൽഹിയിലെത്തി സന്ദർശിക്കാനാണ് ശ്രമം. േനരത് തേ ചെയർമാൻ മന്ത്രിയെ സന്ദർശിച്ച് വിഷയം ഉന്നയിച്ചിരുന്നു. കേരളം ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സി. മുഹമ്മദ് ഫൈസി ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.
ഇതുവരെ വിഷയത്തിൽ ഉത്തരവ് ഇറക്കിയിട്ടില്ല.
നിലവിലെ സമയക്രമപ്രകാരം ജൂലൈ നാല് മുതൽ 20 വരെ ആദ്യഘട്ടത്തിലാണ് കൊച്ചിയിൽ നിന്നുള്ള സർവിസ്. കരിപ്പൂരിൽനിന്ന് ജൂലൈ 21 മുതൽ ആഗസ്റ്റ് അഞ്ച് വരെയുള്ള രണ്ടാം ഘട്ടത്തിലും. കരിപ്പൂരിൽനിന്ന് 9,400 പേരും െകാച്ചിയിൽനിന്ന് 2,550 തീർഥാടകരെയുമാണ് പ്രതീക്ഷിക്കുന്നത്. െകാച്ചിയിൽനിന്ന് മദീനയിലേക്കും കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുമാണ് യാത്ര തിരിക്കുക. കരിപ്പൂരിനെ ഒന്നാംഘട്ടത്തിലേക്ക് മാറ്റി ആദ്യവിമാനം ഇവിടെനിന്ന് തുടങ്ങാനാണ് ശ്രമം.
നേരത്തേ എയർ ഇന്ത്യയായിരുന്നു രണ്ട് വിമാനത്താവളങ്ങളിൽ നിന്നുമുള്ള കരാർ ഏറ്റെടുത്തിരുന്നത്.
മുഴുവൻ സർവിസുകളും ഒറ്റക്ക് നടത്താൻ സാധിക്കാത്തതിനാൽ കരിപ്പൂർ ഉൾപ്പെടെ അഞ്ച് എംബാർക്കേഷൻ പോയൻറുകൾ എയർ ഇന്ത്യ സൗദി എയർലൈൻസിന് നൽകിയിട്ടുണ്ട്.
ഇതോടെ കൊച്ചിയിൽനിന്ന് മദീനയിലേക്ക് എയർ ഇന്ത്യയും കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് സൗദി എയർ ലൈൻസുമായിരിക്കും സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.