കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷെത്ത ഹജ്ജിന് അവസരം ലഭിച്ചവർ നെഞ്ചിെൻറ എക്സ്റേ, രക്ത പരിശോധന റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ടതില്ല. പകരം, മുൻവർഷങ്ങളിലെ രീതിയിൽ ആദ്യഗഡു അടച്ചതിെൻറ പേ ഇൻ സ്ലിപ്പിനൊപ്പം അംഗീകൃത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതിയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഇൗ വർഷം മുതലാണ് ഹജ്ജിന് മെഡിക്കൽ സർട്ടിഫിക്കറ്റിന് പുറമെ എക്സ്റേയും രക്ത പരിശോധന റിപ്പോർട്ടും സമർപ്പിക്കണമെന്ന് നിർദേശം വന്നത്. ആദ്യ രണ്ട് ഗഡു തുകക്കൊപ്പം സർട്ടിഫിക്കറ്റ് നൽകണെമന്നായിരുന്നു നിർദേശം. ഇതിനെതിരെ 27ന് ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് മുൻതീരുമാനം പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.