ഗുര്‍മീത് റാം റഹീം സിങ്ങിന് കേരളത്തിലും അനുയായികൾ

 

തൊടുപുഴ:  ബലാൽസംഗ കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച വിവാദ ആൾദൈവം റോക്ക്‌സ്റ്റാര്‍ സ്വാമി എന്നറിയപ്പെടുന്ന ഗുര്‍മീത് റാം റഹീം സിങ്ങിന് കേരളത്തിൽ പലയിടത്തും അനുയായികൾ.  അവരുടെ ക്ഷണം സ്വീകരിച്ച് അനവധി തവണ ഗുര്‍മീത് കേരളം സന്ദര്‍ശിച്ചെന്ന് മാത്രമല്ല അതീവ സുരക്ഷ സൗകര്യങ്ങളോടെയും ആംഡംബരത്തിലുമായിരുന്നു ഗുര്‍മീത്  സംസ്ഥാനത്ത് ചെലവഴിച്ചതും. സംസ്ഥാനത്ത് പലയിടത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയുണ്ടെന്നും പറയപ്പെടുന്നു. 

നൂറുകണക്കിന് വാഹനങ്ങളും സുരക്ഷാഭടന്‍മാരും അതിലേറെ അനുയായികളും അങ്ങനെ ആളും ബഹളവുമായി എത്തുന്നതായിരുന്നു  ഗുര്‍മീതിെൻറ രീതി. യുവതി-യുവാക്കളുമായി എത്തുന്ന ഇയാളുടേത് ഇവരുമായുള്ള ആട്ടവും പാട്ടിനുമാണ് താമസ സ്ഥലത്ത് പ്രാധാന്യം നൽകിയത്. അനുയായികള്‍ മാത്രമല്ല വിവാദങ്ങളുടെ കൂടി അകമ്പടിയോടെയാണ് ഗുര്‍മീത് കേരളത്തിലെത്താറ്. 2010-ല്‍ മൂന്നാറിലെത്തിയ ഗുര്‍മീതും സംഘവും രണ്ട് ദിവസം അവിടെ ചിലവിട്ട ശേഷം കൊച്ചിയിലെത്തി. എന്നാല്‍ മൂന്നാറില്‍ വച്ചും പിന്നീട് മൂന്നാറില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലും ഗുര്‍മീതിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് തവണയും ഇടിച്ച വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.

മൂന്നാറിനടുത്ത് പോതമേട്ടില്‍ െവച്ച് റിസോര്‍ട്ട് ജീവനക്കാരനായ റഷീദിനെയാണ്  അകമ്പടി വാഹനം ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വലതുകാല്‍ ഒടിഞ്ഞ് ഇയാള്‍ ആശുപത്രിയിലായി. മൂന്നാര്‍ വാസം കഴിഞ്ഞ് ഗുര്‍മീതും സംഘവും കൊച്ചിയിലേക്ക് പോകും വഴിയും അപകടമുണ്ടായി.  കട്ടപ്പനയില്‍ ശശീധരന്‍ എന്നയാളെ ഇടിച്ചിട്ട ഗുര്‍മീതിെൻറ അകമ്പടി വാഹനം ഇവിടെയും നിര്‍ത്താതെ ഓടിച്ചു പോയി. അപകടമുണ്ടാക്കിയ വാഹനം പിന്നീട് വണ്ടന്‍മേട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടു കൊടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശശീധരന്‍ ചികിത്സക്ക് വേണ്ടി സ്വന്തം പെട്ടിക്കട വില്‍ക്കേണ്ട അവസ്ഥയുമുണ്ടായി.

കൃഷി ചെയ്യാനാണ് താന്‍ ഭൂമി വാങ്ങുന്നതെന്നാണ് റിയൽ എസ്റ്റേറ്റ് സംബന്ധമായ ആരോപണങ്ങളോട് അദേഹം പ്രതികരിച്ചിരിരുന്നത്. അമേരിക്കയിലും കാനഡയിലുമെല്ലാം തനിക്ക് കൃഷിയുണ്ടെന്നും ഗുര്‍മീത് പറഞ്ഞിട്ടുണ്ട്. വാഗമണ്ണും വയനാടുമായിരുന്നു ഇദ്ദേഹത്തിെൻറ കേരളത്തിലെ ഇഷ്ട ഇടങ്ങൾ. സിനിമ, ഫാഷന്‍, കായികാഭ്യാസം, വാഹന പ്രിയം, ലോകസഞ്ചാരം, ആഡംബരം എന്നു തുടങ്ങി റാം റഹീമിെൻറ വിനോദങ്ങള്‍ പലവിധമാണ്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണെങ്കിലും സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ഗുര്‍മീത് സിങിെൻറ സഞ്ചാരമെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തോട് ഇടക്ക് ആവശ്യപ്പെട്ടത് ദേശീയതലത്തില്‍ വാര്‍ത്തയായി.ഹരിയാനയില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും കൂടാതെ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരേയൊരു വ്യക്തിയാണ് ഗുര്‍മീത് സിങ്.


 

Tags:    
News Summary - Gurmeet Ram Rahim visited Kerala, controversies followed- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.