കോഴിക്കോട്: പ്രവാസ ജീവിതത്തിെൻറ ഊഷരതയിൽനിന്ന് തിരക്കുകളുടെ കെട്ടുപൊട്ടിച്ച് കാടും മേടും മഞ്ഞും ഇഴചേര്‍ന്നു കിടക്കുന്ന അനുഗൃഹീത മണ്ണിലേക്ക് തലചായ്ക്കാം. നൂല്മഴയ ും കോടമഞ്ഞും പെയ്തിറങ്ങുന്ന വയനാടൻ ഗിരിശൃംഗങ്ങളിലൂടെ ഹരിതഭൂമിയുടെ സൗന്ദര്യം വാ നോളം ആസ്വദിച്ച് കുടുംബത്തെ നെഞ്ചോട് ചേർത്ത് പ്രകൃതിയുടെ ഓരത്ത് ആരാമം തീർക്കുകയാണ ് പ്രവാസലോകത്ത് മലയാളത്തിെൻറ അക്ഷരവെളിച്ചമായ ‘ഗൾഫ് മാധ്യമം’. ‘നാട്ടുപച്ചയിൽ’ എന്ന പേരിൽ മണ്ണിെൻറ മണമുള്ള ഇൗ പ്രവാസി കൂട്ടായ്മ ജൂലൈ 20, 21 വയനാട് വൈത്തിരി വില്ലേജിലാണ് അണിയിച്ചൊരുക്കുന്നത്. സംഗീത മാസ്മരികത തീർക്കാൻ മനോജ് കെ. ജയൻ, രാജ് കലേഷ്, നിഷാദ്, ജ്യോത്സ്ന, വർഷ, ആദിൽ അത്തു എന്നിവർ ഒപ്പം ചേരും.
പച്ചപ്പിന് നടുവിൽ, നൂൽമഴയുടെ അകമ്പടിയിൽ നൃത്തവും സംഗീതവും വിനോദങ്ങളും സമന്വയിപ്പിക്കുന്ന ഒത്തുചേരൽ പ്രവാസികൾക്ക് അവിസ്മരണീയ അനുഭവമായി മാറും. ചരിത്രമുറങ്ങുന്ന വയനാടൻ ചുരത്തിന് വിളിപ്പാടകലെ ഇത് മൂന്നാം തവണയാണ് കലയും കായികവും വിജ്ഞാനവും സാഹസികതയുമെല്ലാം ചേരുംപടി ചേരുന്ന രണ്ടു ദിവസത്തെ സംഗമം ഒരുക്കുന്നത്.
വൈവിധ്യമാർന്ന മറ്റു പരിപാടികൾക്കും ൈവത്തിരി വില്ലേജിെൻറ നയനമനോഹര പച്ചപ്പ് സാക്ഷിയാകും. കുടുംബവും കുട്ടികളുമൊത്ത് ഉല്ലസിക്കാൻ സാഹസികവും അത്ഭുതവും കോർത്തിണക്കിയ വിനോദ പരിപാടികൾക്കൊപ്പം പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ കോട്ടേജുകളും ഒരുങ്ങി. ത്രസിപ്പിക്കുന്ന നാടൻ-കോണ്ടിനെൻറൽ വിഭവങ്ങളുടെ രാജകീയ രുചിഭേദങ്ങൾ കൊതിതീരോളം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിനരികിലൂടെ കാടിെൻറ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് പ്രഭാത സവാരി നടത്താം.
ആരോഗ്യം, വിദ്യാഭ്യാസം, നിക്ഷേപങ്ങള്‍, തൊഴില്‍, വീടൊരുക്കല്‍ എന്നീ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്. സ്ത്രീ ശാക്തീകരണം, കരകൗശല നിര്‍മാണ പരിശീലനം, കുട്ടികള്‍ക്കായി വൈജ്ഞാനിക, വിനോദ മത്സരങ്ങൾ. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് ട്രക്കിങ്, ടാലൻറ് ഹണ്ട്, ട്രഷര്‍ ഹണ്ട്, ഇന്‍ഡോര്‍, ഒൗട്ട് ഡോര്‍ ഗെയിമുകൾ, ട്രക്കിങ്, ആര്‍ച്ചറി, സിപ് ലൈന്‍ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍, 12 ഡി സിനിമ, ആയുര്‍വേദ സ്പാ, വെസ്റ്റേണ്‍ സ്പാ, ഫിഷ് സ്പാ ട്രീറ്റ്മെൻറുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങൾ കാത്തിരിക്കുന്നുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് സ്പോൺസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.