നയപ്രഖ്യാപനത്തിലെ പൗരത്വ പരാമർശങ്ങൾ; വിയോജിപ്പുമായി ഗവർണർ, നിയമവശം പരിശോധിക്കും

തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം ഉൾപ് പെടുത്തിയതിൽ സംസ്ഥാന സർക്കാറിനോട് ഗവർണർ വിശദീകരണം തേടി. സി.എ.എക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവർണർക് ക് രേഖാമൂലം വിശദീകരണം നൽകാനും നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര വിമർശനത്തിൽ ഉറച്ചുനിൽക്കാനും സംസ്ഥാന സർക്ക ാർ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ഗവർണറുടെ നീക്കം. നിയമസഭാ സമ്മേളനം ജനുവരി 29നാണ് ആരംഭിക്കുന്നത്.

സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തെ എന്തുകൊണ്ട് എതിർക്കുന്നെന്ന് വിശദീകരിക്കുന്ന ഭാഗം സംബന്ധിച്ചാണ് ഗവർണർ വിശദീകരണം തേടിയത്. സി.എ.എ സംസ്ഥാനത്തിെൻറ അധികാരപരിധിയിൽ വരാത്ത വിഷയമാണ്. അതെങ്ങനെയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം ആവശ്യപ്പെട്ടത് .
ഗവർണർക്ക് മറുപടി നൽകുന്നതിനൊപ്പം നയപ്രഖ്യാപന പ്രസംഗത്തിൽ സി.എ.എക്കെതിരായ വിമർശനം നിലനിർത്താനാണ് സർക്കാർ തീരുമാനമെന്നാണ് സൂചന.

നിലവിലെ രൂപത്തിൽതന്നെ നയപ്രഖ്യാപനപ്രസംഗം നൽകിയാൽ  ഗവർണർക്ക് അംഗീകരിക്കേണ്ടിവരും. പക്ഷേ, തനിക്ക് അഭിപ്രായവ്യത്യാസമുള്ള ഭാഗം പ്രസംഗത്തിൽ ഒഴിവാക്കാൻ ഗവർണർക്ക് കഴിയും. സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് മാറി സ്വന്തമായി പ്രസംഗിക്കാൻ ഗവർണർക്ക് അധികാരവും അവകാശവുമില്ലെന്നാണ് നിയമജ്ഞരുടെയും സർക്കാറിെൻറയും നിലപാട്. അതുകൊണ്ടുതന്നെ ഗവർണറുടെ അടുത്ത നിലപാട് നിർണായകമാണ്. ഒപ്പം റിപ്പബ്ലിക് ദിനത്തിൽ ഗവർണറുടെ പ്രസംഗവും ശ്രദ്ധേയമാവുകയാണ്. ഇന്ന് ഗവർണർ സർക്കാറും പ്രതിപക്ഷവുമായി അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ പരാമർശിച്ചാൽ പോര് ഇനിയും ശക്തമാവും.

Tags:    
News Summary - governor arif muhammed khan seeks legal advice in government's policy announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.