തിരുവനന്തപുരം: നീതിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും തെറ്റ് ചെയ്തവരെ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുനർനിയമനം നൽകിയിതുമായി ബന്ധെപ്പട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടതില്ല. മാധ്യമപ്രവർത്തകരുടെ വികാരം സർക്കാറിന് ബോധ്യമുണ്ട്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യില്ല. ശ്രീറാമിന് നിയമനം ആരോഗ്യവകുപ്പിലായതിനാൽ സാക്ഷികളായ ഡോക്ടർമാർ സ്വാധീനിക്കപ്പെടില്ലേയെന്ന ചോദ്യത്തിന് ‘ഡോക്ടർമാർക്ക് സാക്ഷിപറയുന്നതിന് ഇദ്ദേഹത്തിെൻറ നിയമനം തടസ്സമാകില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.