പാലത്തായി പീഡനം: സർക്കാറും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം

കണ്ണൂർ: ബി.ജെ.പി.നേതാവ് പ്രതിയായ പാലത്തായി പീഡനകേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ വേണ്ടി കൊടുത്ത ഹരജി ഹൈകോടതി തള്ളിയത് സർക്കാർ-ബി.ജെ.പി ഒത്തുകളി മൂലമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്. ഹൈകോടതിയിൽ പ്രതിക്ക് വേണ്ടിയാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജാമ്യം റദ്ദാക്കുന്നതിനെതിയെയായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന മെഡിക്കൽ റിപ്പോർട്ടും കുട്ടിയുടെ അടുത്ത സുഹൃത്തിന്‍റെ സാക്ഷിമൊഴിയും പൂഴ്ത്തി വെച്ച് കുട്ടിക്കെതിരെ അപവാദ പ്രചരണം നടത്തിയ ഐ.ജി.ശ്രീജിത്തിനെ മാറ്റാതെ കേസന്വേഷണം തുടർന്നത് സംഘ് പരിവാർ താല്പര്യം സംരക്ഷിക്കാനാന്നെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. ഇടത് സർക്കാർ-ബി.ജെ.പിയുമായി നടത്തുന്ന ഒത്തുകളി ജനങ്ങൾ തിരിച്ചറിയുമെന്നും നീതിക്ക് വേണ്ടി ആ കുടുംബം നടത്തുന്ന പോരാട്ടത്തിന് കൂടെ നിൽക്കുമെന്നും ജബീന ഇർഷാദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT