കോഴിക്കോട്: വൻ കുതിപ്പിന് ശേഷം സ്വർണവില തകർന്നടിയുന്നു. ചൊവ്വാഴ്ച മാത്രം രണ്ടുതവണയായി ആയിരം രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 29600 രൂപയായി. ഗ്രാമിന് 3700 രൂപയാണ് വില.
തിങ്കളാഴ്ച 30600 രൂപയായിരുന്നു പവന്. ചൊവ്വാഴ്ച രാവിലെ 800 രൂപയിടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്. തുടർന്ന് ഉച്ച 12 ഓടെ 200 രൂപ കൂടി കുറയുകയായിരുന്നു. എട്ടുദിവസത്തിനിടെ 2720 രൂപയാണ് പവന് കുറഞ്ഞത്.
ഈ മാസം ആറിന് 32320 രൂപയായി സ്വർണ വില ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ, 10ാം തീയ്യതി മുതൽ വില തിരിച്ചിറങ്ങി തുടങ്ങി. കൊറോണയുടെ ആദ്യഘട്ടത്തിൽ തകർന്ന ഓഹരി വിപണിയിൽനിന്ന് വമ്പൻമാർ തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റിയതാണ് വിലകൂടാനിടയാക്കിയത്. എന്നാൽ, കൊറോണ ലോകവ്യാപകമായതോടെ ആഗോള വിപണി അനിശ്ചിതത്വത്തിലായി. ഇത് സ്വർണവിലയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.