തിരുവനന്തപുരം: സംസ്ഥാനത്ത് 29 ബാറുകൾക്ക് കൂടി എക്സൈസ് ലൈസൻസ് അനുവദിച്ചു. ഇതോടെ ഇടതുസർക്കാറിെൻറ മദ്യനയത്തിെൻറ അടിസ്ഥാനത്തിൽ ജൂലൈ രണ്ടുമുതൽ പ്രവർത്തിക്കാൻ സാധ്യതയുള്ള ബാറുകളുടെ എണ്ണം (ഫൈവ് സ്റ്റാർ ഒഴികെ) 49 ആയി. വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന് കൂടി ബാർ ലൈസൻസ് അനുവദിച്ചതോടെ നിലവിൽ സംസ്ഥാനത്തെ ഫൈവ്സ്റ്റാർ ബാറുകളുടെ എണ്ണം 24 ആയി. വെള്ളിയാഴ്ച വൈകിക്കിട്ടിയ അപേക്ഷകൾ പരിശോധിച്ചുവരുന്നതായും ഇവക്ക് ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച തീരുമാനമെടുക്കുമെന്നും എക്സൈസ് വകുപ്പ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ലൈസൻസ് അനുവദിച്ചത്. ഇവിടെ 12 അപേക്ഷകൾ ലഭിച്ചതിൽ 10 എണ്ണത്തിനും പ്രവർത്തനാനുമതി നൽകി. കൊല്ലത്ത് മൂന്ന് അപേക്ഷകളിൽ രെണ്ടണ്ണത്തിനും എറണാകുളത്ത് 13 അപേക്ഷകളിൽ ഒമ്പെതണ്ണത്തിനും ലൈസൻസ് നൽകിയിട്ടുണ്ട്. കോട്ടയം-ആറ്, തൃശൂർ-ഏഴ്, പാലക്കാട്-രണ്ട്, മലപ്പുറം -ഒന്ന്, കോഴിക്കോട്-മൂന്ന്, കണ്ണൂർ-ഏഴ്, വയനാട് -രണ്ട് എന്നിങ്ങനെയാണ് വെള്ളിയാഴ്ച വൈകീട്ട് വരെയും ലൈസൻസ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലകളിൽ തൽക്കാലം ഒറ്റ ബാറും പ്രവർത്തിക്കില്ല. നേരത്തേ ഫൈവ്സ്റ്റാർ അടക്കം 158 ബാറുകളെങ്കിലും ജൂലൈ രണ്ടുമുതൽ പ്രവർത്തിക്കുമെന്നായിരുന്നു എക്സൈസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സ്റ്റാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തത് പലർക്കും തിരിച്ചടിയായി. പുതിയ മദ്യനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ പലരും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.