തിരുവനന്തപുരം: ഇരട്ട വോട്ട് പ്രശ്നത്തിൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോക്കറ്റടിച്ചിട്ട് ഇതാ പോക്കറ്റടിക്കാരൻ പോകുന്നുവെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷത്തിന്‍റെ നടപടി.
ഇരട്ട വോട്ടുകൾക്ക് പിന്നിൽ യു.ഡി.എഫ് ആണെന്ന് വ്യക്തമായി. ജനങ്ങളോട് ചെന്നിത്തല മാപ്പ് പറയണമെന്നും കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാലിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടെന്ന് പരാതി ഉയർന്നിരുന്നു.
എസ്.എസ് ലാലിന് വട്ടിയൂർക്കാവിലെ 170ാം നമ്പർ ബൂത്തിൽ രണ്ട് വോട്ടുണ്ടെന്നാണ് സി.പി.എം ആരോപണം. ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് വോട്ടുള്ളത്. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് മുന്നിൽ ചെന്നിത്തല മാപ്പപേക്ഷിക്കണമെന്ന ആവശ്യവുമായി കടകംപള്ളി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.