തിരുവനന്തപുരം: വനാവകാശ നിയമം അട്ടിമറിച്ച് ആദിവാസികളെ വനത്തിൽനിന്ന് കുടിയിറക്കാൻ നീക്കം. ആദിവാസികൾക്ക് വനത്തിലും ഭൂമിയിലും വിഭവത്തിന്മേലുമുള്ള അവകാശം ‘വനാവകാശ നിയമം -2006’ലൂടെ അംഗീകരിച്ചിട്ടും അത് നടപ്പാക്കാതെ ‘സ്വയം സന്നദ്ധ പുനരധിവാസ’ത്തിെൻറ മറവിൽ കുടിയിറക്കാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 1300ഓളം കുടുംബങ്ങൾ സ്വയംസന്നദ്ധ പുനരിവാസത്തിന് തയാറായതായി കേരള ഫോസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (കെ.എഫ്.ആർ.ഐ) പഠനം വ്യക്തമാക്കുന്നെന്ന് അവകാശപ്പെട്ടാണ് വനംവകുപ്പിെൻറ നടപടി.
എന്നാൽ, സ്വയംസന്നദ്ധ പുനരിവാസം നടന്നതും നടക്കുന്നതുമായ ഊരുകളിലെ ആദിവാസി കുടുംബങ്ങൾ ബഹുഭൂരിപക്ഷവും വനത്തിലെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. വനം വകുപ്പ് കൃഷിക്കും വീടുകൾക്കും മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന പരാതി മാത്രമാണ് അവർക്കുള്ളത്. ഈ മേഖലകളിൽ ശിശുമരണനിരക്കും കുറവാണ്. ആദിവാസികളെ കുടിയിറക്കുന്നതിെൻറ ഭാഗമായി മേഖലയിലെ വന്യമൃഗ ആക്രമണത്തെയും കണ്ടില്ലെന്ന് നടിക്കുകയാണത്രെ. സ്വയംസന്നദ്ധ പുനരധിവാസം നടക്കുന്നതും നടന്നതുമായ കുറിച്യാട്, മുത്തങ്ങ, ബത്തേരി വനമേഖലയിലെ ഊരുകളിലുള്ളവരിൽ ഭൂരിപക്ഷം പേരുടെയും സമ്മതമില്ലാതെയാണ് പുനരധിവാസപട്ടികയിൽ ഉൾപ്പെടുത്തിയത്. കുറച്ചുപേർ മാത്രമാണ് സമ്മതം അറിയിച്ചത്. അതും 10 ലക്ഷം രൂപയും (ഇപ്പോൾ അത് 20 ലക്ഷമാക്കി) നല്ല വീടും തൊഴിലും ലഭിക്കുമെന്ന പ്രചാരണത്തിെൻറ അടിസ്ഥാനത്തിൽ. ഇതിലൂടെ വനാവകാശനിയമവും ആദിവാസികളുടെ സ്വയംനിർണയാവകാശവും വനംവകുപ്പും സർക്കാറും അട്ടിമറിക്കുകയാണെന്ന് ഗോത്രമഹാസഭ ആരോപിക്കുന്നു.
വനാവകാശനിയമം നടപ്പാക്കിയാൽ വനംവകുപ്പിെൻറ വനത്തിന്മേലുള്ള പരമാധികാരം നഷ്ടപ്പെടും. വനം മാനേജ്മെൻറ് ആദിവാസി ഗ്രാമപഞ്ചായത്തുകളെ ഏൽപിക്കേണ്ടിവരും. അത് തിരിച്ചറിഞ്ഞാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആദിവാസികൾക്കെതിരായ ഉത്തരവുകളിറക്കുന്നത്. ഭൂരഹിത ആദിവാസികൾക്ക് വിതരണം ചെയ്യാനായി സുപ്രീംകോടതിയുടെ അനുമതി ലഭിച്ച 19,002 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ 4987 ഏക്കർ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. പ്രഖ്യാപനമല്ലാതെ എൽ.ഡി.എഫ് കാലത്തും വനഭൂമി വിതരണകാര്യത്തിൽ ഒന്നും ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.