നെടുമ്പാശ്ശേരി: ഗൾഫിലെ അവധിക്കാലം മുതലാക്കി വിമാനക്കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നു. ഗൾഫിൽ സ്കൂൾ അടക്കുന്ന സമയമായതോടെയാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. ധാരാളം പേർ നാട്ടിൽ എത്തുന്ന സമയമാണിത്. ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടി വരെയാണ് വർധന.
ശനിയാഴ്ചത്തെ എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി നിരക്ക് 30,000 രൂപയാണ്. തിരക്കില്ലാത്തപ്പോൾ ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് 5000 രൂപക്ക് ടിക്കറ്റ് കിട്ടും. ഇപ്പോൾ ഗൾഫിലെ വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ്് നിരക്ക് 20,000 മുതൽ 35,000 രൂപ വരെയാണ്. ജൂലൈ പകുതി വരെ ഈ നിരക്ക് തുടരും.
കൂടുതൽ വിമാനങ്ങൾ ഗൾഫിലേക്ക് സർവിസ് ആരംഭിച്ചതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഇപ്പോഴില്ലെങ്കിലും നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയാറാകുന്നില്ല. തിരക്ക് കണക്കിലെടുത്ത് ഉയർന്ന സ്ലാബിെല ടിക്കറ്റാണ് വിമാനക്കമ്പനികൾ വിറ്റഴിക്കുന്നത്. ഇതുകൊണ്ടാണ് ടിക്കറ്റിന് കൂടുതൽ തുക നൽകേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.