കരുനാഗപ്പള്ളി: ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങൾക്ക് പ്രായം 19 തികഞ്ഞു. കന്നി വോട്ടു ചെ യ്യാൻ അവരഞ്ചുപേരും ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും. കുലശേഖരപുരം ആദിനാട് തെക്ക് ക ന്നേൽവീട്ടിൽ നാസർ-റസീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അമീൻ, മുഹമ്മദ് ആദിൽ, സുമയ് യ, സുബിന, ഷബാന എന്നിവരാണ് കന്നിവോട്ടിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഏഴുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർ ഒന്നിച്ച് ജനിച്ചത്.
അംഗൻവാടി മുതൽ ഹയർ സെക്കൻഡറി വരെ എല്ലാവരും ഒന്നിച്ചായിരുന്നു പഠനം. ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു. പ്രവാസിയായ പിതാവ് നാസർ ഒരു വർഷമായി നാട്ടിലുണ്ട്. 1999 സെപ്റ്റംബർ 13ന് ഓച്ചിറ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവർ ജനിച്ചത്. പെൺകുട്ടികൾ മൂന്നുപേരും ടി.ടി.സി കോഴ്സ് പൂർത്തിയാക്കി പരീക്ഷക്ക് തയാറെടുക്കുകയാണ്.
ആൺകുട്ടികൾ രണ്ടുപേരും കരുനാഗപ്പള്ളിയിലെ സ്വകാര്യ കോളജിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥികളാണ്. കന്നിവോട്ട് ആദിനാട് തെക്ക് പനച്ചമൂട് മുസ്ലിം ജമാഅത്തിെൻറ അധീനതയിലുള്ള മുസ്ലിം എൽ.പി.എസിലെ പോളിങ് ബൂത്തിലാണ്. രാവിലെതന്നെ മാതാപിതാക്കളോടൊപ്പമെത്തി വോട്ടുചെയ്യാനുള്ള തയാറെടുപ്പിലാണ്. മതേതര ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുന്ന സർക്കാർ വരുന്നതിന് വോട്ടുനൽകുമെന്നാണ് ഇവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.