തിരുവനന്തപുരം: മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വ്യവസായ യൂനിറ്റുകളിലെയും വ്യാപാരസ്ഥാപനങ്ങളിെലയും അഗ്നിശമനസംവിധാനം പരിശോധിക്കാൻ തീരുമാനം. മതിയായ അഗ്നിശമന സംവിധാനമില്ലാത്തതാണ് മൺവിളയിൽ തീപിടിത്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചത്.
വലിയ വ്യവസായിക യൂനിറ്റുകളിലും വ്യാപാരസമുച്ചയങ്ങളിലും സുരക്ഷസംവിധാനം വേണമെന്നാണ് വ്യവസ്ഥ. മിക്കയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. ടോമിൻ ജെ. തച്ചങ്കരി അഗ്നിശമനസേന മേധാവിയായിരിക്കെ നടന്ന ‘ഒാപറേഷൻ അഗ്നിസുരക്ഷ’ പരിശോധനയിൽ 152 ബഹുനില കെട്ടിടങ്ങളിലെ നൂറിലധികം സ്ഥാപനങ്ങളിലും അഗ്നിസുരക്ഷമാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ ഇടപെടലിനെതുടർന്ന് തുടർനടപടിയുണ്ടായില്ല.
ബഹുനില കെട്ടിടങ്ങളിലെ വ്യവസായിക, വ്യാപാരസ്ഥാപനങ്ങളിൽ ഫയർ എസ്കേപ് സ്റ്റെയർകേസ്, എക്സിറ്റ്, പാസേജ് തുടങ്ങിയവ തടസ്സപ്പെടുത്താതെ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അഗ്നിസുരക്ഷ ഉപകരണങ്ങൾ കൃത്യമായി സൂക്ഷിക്കണം. പലയിടത്തും ഇവ പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.