കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിർദേശം. പരാതിക്കാരിയായ കന്യാസ്ത്രീയും കുടുംബാംഗങ്ങളും, ബിഷപ്പിനെതിരെ ജലന്ധറിലും േകരളത്തിലും മൊഴി നൽകിയ വൈദികർ-കന്യാസ്ത്രീകൾ, കുറവിലങ്ങാെട്ട മഠം, സമരത്തിൽ പെങ്കടുത്ത കന്യാസ്ത്രീകൾ എന്നിവർക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്നാണ് നിർേദശം. കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ നടപടി പൂർത്തിയാക്കുന്നതിനിടെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ട വൈദികൻ മരിച്ചത് സാക്ഷികളെ പിന്തിരിപ്പിച്ചേക്കുമെന്നാണ് ആശങ്ക.
വൈദികെൻറ മരണം സ്വാഭാവികമോ അസ്വാഭാവികമോ ആയാൽപോലും സാക്ഷികളുടെ പിന്മാറ്റം കേസിനെ ദുർബലമാക്കുമെന്നും ഇൻറലിജൻസ് പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കടുത്ത നിലപാടെടുത്ത വൈദികെൻറ മരണത്തിൽ പരാതിക്കാരിയടക്കം ആശങ്കയിലാണെന്നാണ് റിപ്പോർട്ട്. അതിനാൽ കേസ് നടത്താൻ പ്രത്യേക കോടതി വേണമെന്നും കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു. എന്നാൽ, മരണം കേസിനെ ബാധിക്കില്ലെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
12 പ്രധാന സാക്ഷികളിൽ ഒരാളാണ് ഫാ. കുര്യാക്കോസ്. നിലവിൽ കന്യാസ്ത്രീകൾക്കും കുറവിലങ്ങാെട്ട മഠത്തിനും സുരക്ഷയുണ്ട്. അത് തുടരും, ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം അന്വേഷിക്കുന്ന ജലന്ധർ പൊലീസുമായി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ, ജില്ല പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ ബന്ധപ്പെട്ടു.
മരണത്തിൽ ബിഷപ്പിന് പങ്കുണ്ടെങ്കിൽ രേഖാമൂലം കോടതിയെ അറിയിക്കും. ഇത് ബിഷപ്പിെൻറ ജാമ്യം റദ്ദാക്കാനും കാരണമാകും.
അതേസമയം, പല കന്യാസ്ത്രീകളും ബിഷപ്പിെൻറ സ്വഭാവദൂഷ്യത്തെക്കുറിച്ച് മൊഴി നൽകിയതിനാൽ മരണം കേസിനെ ബാധിക്കില്ലെന്നും എസ്.പി ഹരിശങ്കർ പറഞ്ഞു. ജലന്ധറിൽനിന്നുള്ള വിവരങ്ങൾ സംസ്ഥാന പൊലീസ് ശേഖരിക്കുകയാണ്.
മരിച്ച വൈദികൻ ഫ്രാേങ്കാക്കെതിരായ 10 സാക്ഷികളിൽ പ്രധാനി
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ നിരത്തിയ 12 സാക്ഷികളിൽ പ്രധാനിയായിരുന്നു ജലന്ധറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാ. കുര്യാക്കോസ് കാട്ടുതറ. ജലന്ധറിലെത്തിയ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ കൈമാറിയവരിലൊരാളാണ് ഇദ്ദേഹം . ഫ്രാങ്കോ മുളയ്ക്കലിെൻറ ഭാഗത്തുനിന്ന് പുരോഹിതന് ചേരുന്ന നടപടികളല്ല ഉണ്ടായിട്ടുള്ളതെന്നായിരുന്നു ഇദ്ദേഹത്തിെൻറ മൊഴിയുടെ കാതൽ.
ബിഷപ്പിെൻറ സ്വഭാവം ശരിയല്ലെന്ന് പല കന്യാസ്ത്രീകളും പറഞ്ഞിരുന്നു, തങ്ങളുടെ സ്വകാര്യതയിൽ ഇടപെട്ടു, സ്വകാര്യമായി ഇടപഴകാൻ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചത് മോശം ലക്ഷ്യത്തോടെയായിരുന്നു തുടങ്ങിയവയാണ് അഞ്ച് പേജോളം വരുന്ന മൊഴിയിൽ പറഞ്ഞിരുന്നത്.
നിരവധി കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ പരാതിയുമായി സമീപിക്കാറുെണ്ടന്നും പലരും കരഞ്ഞുകൊണ്ടാണ് വന്നിരുന്നതെന്നും കന്യാസ്ത്രീകളുടെ വെക്കേഷനൽ ട്രെയിനർ കൂടിയായിരുന്ന ഫാ. കാട്ടുതറ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സാക്ഷിപ്പട്ടികയിലും വൈദികനെ ഉൾപ്പെടുത്തിയിരുന്നു. കന്യാസ്ത്രീക്ക് നീതി വേണമെന്നും ബിഷപ് ഫ്രാങ്കോയെ മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ട് മാർപാപ്പക്കും സഭാനേതൃത്വത്തിനും ഡൽഹി ആർച്ച് ബിഷപ്പിനും പരാതി നൽകുകയും ചെയ്തു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ പ്രതികാരമായി കഴിഞ്ഞ മേയിൽ ബിഷപ് ഫാ. കുര്യാക്കോസിനെ സ്ഥലം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.