ഭോപാൽ: വ്യാജരേഖ ചമക്കൽ, വഞ്ചനക്കേസുകളിൽ ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ. മധ്യപ്രദേശ് കാത്തലിക് ചർച്ച് മുൻ വക്താവും പബ്ലിക് റിലേഷൻസ് ഓഫിസറുമായ ഫാ. ആനന്ദ് മുട്ടുങ്ങലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ മുട്ടുങ്ങലിനെ ഡിസംബർ 26വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) ഹരി ഓം ദീക്ഷിത് പറഞ്ഞു.
2017ൽ ലഭിച്ച 200ഓളം പേരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഫാ. മുട്ടുങ്ങൽ അറസ്റ്റിലായത്. ഭോപാലിൽ ഭവന പ്ലോട്ടുകൾ നൽകാമെന്നുപറഞ്ഞ് പണംവാങ്ങിയ ശേഷം മുട്ടുങ്ങലും മറ്റ് എട്ടുപേരും ചേർന്ന് വഞ്ചിച്ചതായാണ് പരാതി. മുട്ടുങ്ങലിനെ പ്രധാന പ്രതിയാക്കിയാണ് കേസെടുത്തത്. ഇതുസംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഭോപാൽ രൂപത ആർച് ബിഷപ് ലിയോ കോർണെലിേയാ പറഞ്ഞു.
മുട്ടുങ്ങൽ ഇപ്പോഴും പുരോഹിതനായിരിക്കുന്നതിനെക്കുറിച്ച ചോദ്യത്തിന് ‘അദ്ദേഹത്തിെൻറ മാനസിക പരിവർത്തനത്തിനായി പ്രാർഥിക്കുന്നു’ എന്നായിരുന്നു ബിഷപ്പിെൻറ മറുപടി. ഫാ. മുട്ടുങ്ങൽ നിരപരാധിയാണെന്നും ചിലരുടെ ഗൂഢാലോചനയുടെ ഇരയാണെന്നും രാഷ്ട്രീയ ഇസൈ മഹാസഭ (ആർ.ഐ.എം) വക്താവ് റിച്ചാർഡ് ജെയിംസ് പറഞ്ഞു. ആർ.ഐ.എം ദേശീയ കോഒാഡിനേറ്റർ കൂടിയാണ് മുട്ടുങ്ങലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.